തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ്- താലൂക്ക് ഓഫീസുകളിൽ നടക്കുന്ന ഫയൽ നീക്കങ്ങളെല്ലാം തത്സമയം സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫീസിലിരുന്ന് അറിയാം. സംസ്ഥാനത്തെ റവന്യു ഓഫീസുകളെയെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള ഓണ്‍ലൈൻ പോർട്ടൽ സംവിധാനം പൂർണ സജ്ജമായതോടെയാണിത്.
ഓരോ വില്ലേജ്- താലൂക്ക്, സർവേ, ആർഡി ഓഫീസുകളിൽ എത്തിയ അപേക്ഷകളുടെയും തീർപ്പായ ഫയലുകളുടെയും വിവരങ്ങൾ സെക്രട്ടേറിയറ്റിലിരുന്നു നിരീക്ഷിക്കാം. ഭൂ നികുതി അടക്കം പണമായും ഡിജിറ്റലായും ലഭിക്കുന്ന തുകയുടെ വിവരങ്ങളും അപ്പപ്പോൾ അറിയാനാകും. ഓരോ ദിവസവും വില്ലേജ്- താലൂക്ക് ഓഫീസുകളിൽ എത്തുന്നവരുടെ എണ്ണം, ഏതൊക്കെ ഇനങ്ങളിൽ അപേക്ഷ ലഭിച്ചു.
എത്ര അപേക്ഷകളിൽ തീർപ്പു കൽപിച്ചു, എത്രയെണ്ണം കെട്ടിക്കിടക്കുന്ന തുടങ്ങിയ വിവരങ്ങളെല്ലാം അറിയാം. ദൈനംദിന ആവശ്യങ്ങൾക്കായി കൂടുതൽ പേർ എത്താത്തതും അപേക്ഷകളിൽ തീർപ്പു കൽപിക്കാത്തതുമായ ഓഫീസുകളിൽ മന്ത്രിയുടെയും റവന്യു സെക്രട്ടറിയുടെയും ഓഫീസിൽ നിന്ന് ഇടപെടലുണ്ടാകും. ഇത്തരം ഓഫീസുകളിൽ ജില്ലാ കളക്ടർമാരുടെ പ്രത്യേക നിരീക്ഷണവുമുണ്ടാകും.
റവന്യു ഓഫീസുകളിലെ ഫയൽ തുറക്കുന്പോൾ തന്നെ റവന്യു മിത്രം പോർട്ടൽ വഴി മന്ത്രിയുടെ ഓഫീസിലെ കംപ്യൂട്ടറിലും ഫയൽ വിവരമെത്തും. അതതു വില്ലേജുകൾക്ക് അവരുടെ മാത്രം ഫയൽ വിവരങ്ങൾ അറിയാൻ കഴിയുന്പോൾ, റവന്യു മന്ത്രിയുടെ ഓഫീസിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും ഫയൽ വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാകും.
ഏറ്റവും കൂടുതൽ ജനങ്ങൾ നേരിട്ടു ബന്ധപ്പെടുന്നത് ഇത്തരം ഓഫീസുകളിലായതിനാലാ ണ് ഇവയുടെ പ്രവർത്തനം നേരിട്ടു നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയത്.
സംസ്ഥാനത്തെ 1666 വില്ലേജ് ഓഫീസുകളെയും 77 താലൂക്ക് ഓഫീസുകളെയും 27 റവന്യു ഡിവിഷണൽ (ആർഡി)ഓഫീസുകളെയും തത്സമയം ബന്ധിപ്പിച്ചുള്ള ഓണ്‍ലൈൻ പോർട്ടലിനു സി- ഡിറ്റാണ് രൂപകൽപന ചെയ്തത്.
- കെ. ഇന്ദ്രജിത്ത്
എംഎൽഎമാരുടെ പരാതികളിലും വേഗത്തിൽ പരിഹാരം
തിരുവനന്തപുരം: എംഎൽഎമാരുടെ പരാതികൾ തീർപ്പാക്കാൻ ജില്ലകൾ തോറും റവന്യു മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നിരുന്നു. ഇതിൽ എംഎൽഎമാർ നൽകിയ പരാതികളിലെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നു ഓഫീസുകളിൽ ചോദിക്കാതെ തന്നെ റവന്യു മന്ത്രിയുടെ ഓഫീസിലിരുന്ന് അറിയാൻ ഓണ്‍ലൈൻ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് നാഷണൽ ഇൻഫൊമാറ്റിക്സ് സെന്റർ (എൻഐസി) ഡാഷ് ബോർഡ് എന്ന ഓണ്‍ലൈൻ സംവിധാനം ഒരുക്കി. ഇതു നിരീക്ഷിക്കാൻ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറെയും രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെയും ചുമതലപ്പെടുത്തി.
തന്റെ മണ്ഡലവുമായി ബന്ധപ്പെട്ട പരാതികളിൽ സ്വീകരിച്ച നടപടികളും ഫയൽ നീക്കങ്ങൾ എവിടെ വരെയെത്തിയെന്നും എംഎൽഎമാർക്ക് അറിയാനാകും. യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ചാണ് എംഎൽഎമാർക്ക് ഓണ്‍ലൈൻ സംവിധാനത്തിൽ കയറാനാകുക. റവന്യു മന്ത്രിക്കും ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർക്കും എല്ലാ എംഎൽഎമാരുടെയും പരാതികളിൽ സ്വീകരിച്ച നടപടി നിരീക്ഷിക്കാനാകും.
നിരീക്ഷണ സംവിധാനം നിലവിൽ വന്നതോടെ പരാതികളിൽ ഭൂരിഭാഗവും വേഗത്തിൽ പരിഹരിക്കാനായതായാണു കണ്ടെത്തൽ.
ഓരോ വില്ലേജ്- താലൂക്ക്, സർവേ, ആർഡി ഓഫീസുകളിൽ എത്തിയ അപേക്ഷകളുടെയും തീർപ്പായ ഫയലുകളുടെയും വിവരങ്ങൾ സെക്രട്ടേറിയറ്റിലിരുന്നു നിരീക്ഷിക്കാം. ഭൂ നികുതി അടക്കം പണമായും ഡിജിറ്റലായും ലഭിക്കുന്ന തുകയുടെ വിവരങ്ങളും അപ്പപ്പോൾ അറിയാനാകും. ഓരോ ദിവസവും വില്ലേജ്- താലൂക്ക് ഓഫീസുകളിൽ എത്തുന്നവരുടെ എണ്ണം, ഏതൊക്കെ ഇനങ്ങളിൽ അപേക്ഷ ലഭിച്ചു.
എത്ര അപേക്ഷകളിൽ തീർപ്പു കൽപിച്ചു, എത്രയെണ്ണം കെട്ടിക്കിടക്കുന്ന തുടങ്ങിയ വിവരങ്ങളെല്ലാം അറിയാം. ദൈനംദിന ആവശ്യങ്ങൾക്കായി കൂടുതൽ പേർ എത്താത്തതും അപേക്ഷകളിൽ തീർപ്പു കൽപിക്കാത്തതുമായ ഓഫീസുകളിൽ മന്ത്രിയുടെയും റവന്യു സെക്രട്ടറിയുടെയും ഓഫീസിൽ നിന്ന് ഇടപെടലുണ്ടാകും. ഇത്തരം ഓഫീസുകളിൽ ജില്ലാ കളക്ടർമാരുടെ പ്രത്യേക നിരീക്ഷണവുമുണ്ടാകും.
റവന്യു ഓഫീസുകളിലെ ഫയൽ തുറക്കുന്പോൾ തന്നെ റവന്യു മിത്രം പോർട്ടൽ വഴി മന്ത്രിയുടെ ഓഫീസിലെ കംപ്യൂട്ടറിലും ഫയൽ വിവരമെത്തും. അതതു വില്ലേജുകൾക്ക് അവരുടെ മാത്രം ഫയൽ വിവരങ്ങൾ അറിയാൻ കഴിയുന്പോൾ, റവന്യു മന്ത്രിയുടെ ഓഫീസിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും ഫയൽ വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാകും.
ഏറ്റവും കൂടുതൽ ജനങ്ങൾ നേരിട്ടു ബന്ധപ്പെടുന്നത് ഇത്തരം ഓഫീസുകളിലായതിനാലാ ണ് ഇവയുടെ പ്രവർത്തനം നേരിട്ടു നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയത്.
സംസ്ഥാനത്തെ 1666 വില്ലേജ് ഓഫീസുകളെയും 77 താലൂക്ക് ഓഫീസുകളെയും 27 റവന്യു ഡിവിഷണൽ (ആർഡി)ഓഫീസുകളെയും തത്സമയം ബന്ധിപ്പിച്ചുള്ള ഓണ്‍ലൈൻ പോർട്ടലിനു സി- ഡിറ്റാണ് രൂപകൽപന ചെയ്തത്.
- കെ. ഇന്ദ്രജിത്ത്
എംഎൽഎമാരുടെ പരാതികളിലും വേഗത്തിൽ പരിഹാരം
തിരുവനന്തപുരം: എംഎൽഎമാരുടെ പരാതികൾ തീർപ്പാക്കാൻ ജില്ലകൾ തോറും റവന്യു മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നിരുന്നു. ഇതിൽ എംഎൽഎമാർ നൽകിയ പരാതികളിലെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നു ഓഫീസുകളിൽ ചോദിക്കാതെ തന്നെ റവന്യു മന്ത്രിയുടെ ഓഫീസിലിരുന്ന് അറിയാൻ ഓണ്‍ലൈൻ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് നാഷണൽ ഇൻഫൊമാറ്റിക്സ് സെന്റർ (എൻഐസി) ഡാഷ് ബോർഡ് എന്ന ഓണ്‍ലൈൻ സംവിധാനം ഒരുക്കി. ഇതു നിരീക്ഷിക്കാൻ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറെയും രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെയും ചുമതലപ്പെടുത്തി.
തന്റെ മണ്ഡലവുമായി ബന്ധപ്പെട്ട പരാതികളിൽ സ്വീകരിച്ച നടപടികളും ഫയൽ നീക്കങ്ങൾ എവിടെ വരെയെത്തിയെന്നും എംഎൽഎമാർക്ക് അറിയാനാകും. യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ചാണ് എംഎൽഎമാർക്ക് ഓണ്‍ലൈൻ സംവിധാനത്തിൽ കയറാനാകുക. റവന്യു മന്ത്രിക്കും ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർക്കും എല്ലാ എംഎൽഎമാരുടെയും പരാതികളിൽ സ്വീകരിച്ച നടപടി നിരീക്ഷിക്കാനാകും.
നിരീക്ഷണ സംവിധാനം നിലവിൽ വന്നതോടെ പരാതികളിൽ ഭൂരിഭാഗവും വേഗത്തിൽ പരിഹരിക്കാനായതായാണു കണ്ടെത്തൽ.