തിരുവനന്തപുരം: പുതിയ തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അവകാശം കവർന്നെടുക്കുന്നതാണെന്നു തൊഴിൽ മന്ത്രി വി. ശിവൻകുട്ടി.
ഈ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ടെറുമോ പെൻപോൾ എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 18-മത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസനത്തി ലേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീകൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല.
ഒന്നിനെയും മാനിക്കുന്നില്ലെങ്കിൽ ജന വിധിയെങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്തു ജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും നീതിയും നിയമവും കോടതികളുമുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ടെറുമോ പെൻപോൾ എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 18-മത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസനത്തി ലേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീകൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല.
ഒന്നിനെയും മാനിക്കുന്നില്ലെങ്കിൽ ജന വിധിയെങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്തു ജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും നീതിയും നിയമവും കോടതികളുമുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.