കോട്ടയം: ബിജെപി കേരള ഘടകത്തിൽ സമഗ്ര അഴിച്ചുപണിക്കു കേന്ദ്ര നേതൃത്വം ആലോചിക്കുന്നു. മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാന അധ്യക്ഷനെ വരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ബിജെപിയിൽ സജീവമാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലെ കനത്ത തോൽവിയും കൊടകര കുഴൽപ്പണ കേസ്, സി.കെ. ജാനുവുമായി ബന്ധപ്പെട്ട് കോഴ ആരോപണം അടക്കം ഉയർന്നതു സംസ്ഥാന നേതൃത്വത്തിനു തിരിച്ചടിയായിട്ടുണ്ട്.
ഇതിനിടയിലാണ് സുരേഷ്ഗോപിയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവരുമെന്ന അഭ്യൂഹം ശക്തമാകുന്നത്. എന്നാൽ, സുരേഷ്ഗോപി സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ്. കൊടകര കുഴൽപ്പണ വിവാദത്തിന്റെ പേരിൽ കെ.സുരേന്ദ്രനെ മാറ്റുന്നത് അദ്ദേഹത്തിനെ തിരേ ഉയരുന്ന ആരോപണം ശരിവയ്ക്കുന്നതാകുമെന്ന ഒൗദ്യോഗികവിഭാഗത്തിന്റെ നിലപാടും കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ട്.
കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിട്ടു മൂന്നു വർഷം പൂർത്തിയായിട്ടില്ല. കാലാവധി പൂർത്തിയാക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചും കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ട്. ബിജെപി നേതാവ് എന്നതിനപ്പുറമുള്ള ജനകീയ മുഖം സുരേഷ് ഗോപിക്കുണ്ടെന്നാണ് പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഇതു കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിച്ചേക്കുമെന്നും നേതൃത്വം കരുതുന്നു.
കെ. സുരേന്ദ്രന് പകരമായി ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പേര് സുരേഷ് ഗോപിയുടേതാണ്. രാഷ്ട്രീയത്തിന് അപ്പുറത്തുള്ള പിന്തുണ സുരേഷ് ഗോപിയുടെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ലഭിക്കുന്നത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്.
സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ആർഎസ്എസ് ഉന്നയിക്കുന്ന പേര് വത്സൻ തില്ലങ്കേരിയുടെതാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായ വത്സൻ തില്ലങ്കേരിയെ സംഘടനയുടെ തലപ്പത്തേക്ക് വിട്ടുകൊടുക്കാൻ ആർഎസ്എസ് ഇപ്പോഴും സന്നദ്ധമാണ്.
എന്നാൽ തീവ്ര ആർഎസ്എസ് ലൈനിലുള്ള വത്സനെ കൊണ്ടുവരുന്നതോടെ പാർട്ടിയോടു ചേർന്നുപോകാൻ ആഗ്രഹിക്കുന്ന സമുദായങ്ങൾ വിട്ടുപോകുമെന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്. ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാടു വത്സൻ തില്ലങ്കേരിയും പരസ്യമായി സ്വീകരിച്ചിരുന്നു.
ബിജെപിയിൽ നേതൃമാറ്റമുണ്ടായാൽ മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലെ പ്രബല വിഭാഗമായ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്നവർ സി.കെ.പിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല.
വി. മുരളീധരൻ ഗ്രൂപ്പിനോട് ഇടഞ്ഞുനിൽക്കുന്നവിഭാഗമാണ് സി.കെ.പിക്കു പിന്നിൽ നിൽക്കുന്നത്. എന്നാൽ സമഗ്ര അഴിച്ചുപണിക്കു കേന്ദ്രനേതൃത്വം ആലോചിക്കുന്പോഴും കെ. സുരേന്ദ്രനെ മാറ്റേണ്ടതിലെന്ന നിലപാട് ഒൗദ്യോഗികവിഭാഗം ശക്തമാക്കുകയാണ്.
ജോണ്സണ് വേങ്ങത്തടം
ഇതിനിടയിലാണ് സുരേഷ്ഗോപിയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവരുമെന്ന അഭ്യൂഹം ശക്തമാകുന്നത്. എന്നാൽ, സുരേഷ്ഗോപി സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ്. കൊടകര കുഴൽപ്പണ വിവാദത്തിന്റെ പേരിൽ കെ.സുരേന്ദ്രനെ മാറ്റുന്നത് അദ്ദേഹത്തിനെ തിരേ ഉയരുന്ന ആരോപണം ശരിവയ്ക്കുന്നതാകുമെന്ന ഒൗദ്യോഗികവിഭാഗത്തിന്റെ നിലപാടും കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ട്.
കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിട്ടു മൂന്നു വർഷം പൂർത്തിയായിട്ടില്ല. കാലാവധി പൂർത്തിയാക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചും കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ട്. ബിജെപി നേതാവ് എന്നതിനപ്പുറമുള്ള ജനകീയ മുഖം സുരേഷ് ഗോപിക്കുണ്ടെന്നാണ് പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഇതു കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിച്ചേക്കുമെന്നും നേതൃത്വം കരുതുന്നു.
കെ. സുരേന്ദ്രന് പകരമായി ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പേര് സുരേഷ് ഗോപിയുടേതാണ്. രാഷ്ട്രീയത്തിന് അപ്പുറത്തുള്ള പിന്തുണ സുരേഷ് ഗോപിയുടെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ലഭിക്കുന്നത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്.
സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ആർഎസ്എസ് ഉന്നയിക്കുന്ന പേര് വത്സൻ തില്ലങ്കേരിയുടെതാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായ വത്സൻ തില്ലങ്കേരിയെ സംഘടനയുടെ തലപ്പത്തേക്ക് വിട്ടുകൊടുക്കാൻ ആർഎസ്എസ് ഇപ്പോഴും സന്നദ്ധമാണ്.
എന്നാൽ തീവ്ര ആർഎസ്എസ് ലൈനിലുള്ള വത്സനെ കൊണ്ടുവരുന്നതോടെ പാർട്ടിയോടു ചേർന്നുപോകാൻ ആഗ്രഹിക്കുന്ന സമുദായങ്ങൾ വിട്ടുപോകുമെന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്. ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാടു വത്സൻ തില്ലങ്കേരിയും പരസ്യമായി സ്വീകരിച്ചിരുന്നു.
ബിജെപിയിൽ നേതൃമാറ്റമുണ്ടായാൽ മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലെ പ്രബല വിഭാഗമായ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്നവർ സി.കെ.പിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല.
വി. മുരളീധരൻ ഗ്രൂപ്പിനോട് ഇടഞ്ഞുനിൽക്കുന്നവിഭാഗമാണ് സി.കെ.പിക്കു പിന്നിൽ നിൽക്കുന്നത്. എന്നാൽ സമഗ്ര അഴിച്ചുപണിക്കു കേന്ദ്രനേതൃത്വം ആലോചിക്കുന്പോഴും കെ. സുരേന്ദ്രനെ മാറ്റേണ്ടതിലെന്ന നിലപാട് ഒൗദ്യോഗികവിഭാഗം ശക്തമാക്കുകയാണ്.
ജോണ്സണ് വേങ്ങത്തടം