തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽനിന്നു സംഭാവന സ്വീകരിക്കരുതെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കി.
എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നു സംഭാവന സ്വീകരിക്കുന്നതായ പരാതിയെ തുടർന്നാണ് നടപടി കർശനമാക്കിയത്. വകുപ്പിലെ ഉദ്യോഗസ്ഥർ ലൈസൻസികളുമായി യാതൊരുവിധ പണമിടപാടുകളും പാടില്ല.
വകുപ്പിലെ സർവീസ് സംഘടനകളുടെ പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് ലൈസൻസികളിൽനിന്ന് സാന്പത്തികസഹായം സ്വീകരിക്കരുത്. ജീവനക്കാരുടെ സഹകരണ സംഘങ്ങൾ പുറത്തിറക്കുന്ന ഡയറികളിൽ ലൈസൻസികളുടെ പരസ്യം നൽകുന്നത് ഉത്തരവിലൂടെ വിലക്കി.
1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഉദ്ധരിച്ചാണ് സർക്കാർ ജീവനക്കാരെന്ന നിലയിൽ എക്സൈസ് ഉദ്യോഗസ്ഥർ ഒരു വിധത്തിലുള്ള അഴിമതിക്കും കൂട്ടുനിൽക്കരുതെന്ന് ഉത്തരവിലൂടെ ഓർമിപ്പിക്കുന്നത്. നിർദേശങ്ങൾ ലംഘിച്ചാൽ കർശന അച്ചടക്ക നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
വകുപ്പിലെ ജില്ലാതലം വരെയുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി എം.വി. ഗോവിന്ദൻ ഓണ്‍ലൈനിൽ സംസാരിച്ചതിനു ശേഷമാണ് കമ്മീഷണർ ഉത്തരവിറക്കിയത്.
എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നു സംഭാവന സ്വീകരിക്കുന്നതായ പരാതിയെ തുടർന്നാണ് നടപടി കർശനമാക്കിയത്. വകുപ്പിലെ ഉദ്യോഗസ്ഥർ ലൈസൻസികളുമായി യാതൊരുവിധ പണമിടപാടുകളും പാടില്ല.
വകുപ്പിലെ സർവീസ് സംഘടനകളുടെ പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് ലൈസൻസികളിൽനിന്ന് സാന്പത്തികസഹായം സ്വീകരിക്കരുത്. ജീവനക്കാരുടെ സഹകരണ സംഘങ്ങൾ പുറത്തിറക്കുന്ന ഡയറികളിൽ ലൈസൻസികളുടെ പരസ്യം നൽകുന്നത് ഉത്തരവിലൂടെ വിലക്കി.
1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഉദ്ധരിച്ചാണ് സർക്കാർ ജീവനക്കാരെന്ന നിലയിൽ എക്സൈസ് ഉദ്യോഗസ്ഥർ ഒരു വിധത്തിലുള്ള അഴിമതിക്കും കൂട്ടുനിൽക്കരുതെന്ന് ഉത്തരവിലൂടെ ഓർമിപ്പിക്കുന്നത്. നിർദേശങ്ങൾ ലംഘിച്ചാൽ കർശന അച്ചടക്ക നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
വകുപ്പിലെ ജില്ലാതലം വരെയുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി എം.വി. ഗോവിന്ദൻ ഓണ്‍ലൈനിൽ സംസാരിച്ചതിനു ശേഷമാണ് കമ്മീഷണർ ഉത്തരവിറക്കിയത്.