കോട്ടയം: കോട്ടയം നഗരസഭയിൽ യുഡിഎഫ് ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെ പാസായി. 52 അംഗ നഗരസഭയിൽ 29 വോട്ടിനാണ് അവിശ്വാസം പാസായത്. എൽഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. 22 അംഗങ്ങളുള്ള യുഡിഎഫ് അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നു വിട്ടുനിന്നു.
ഒരു മാസത്തിനുള്ളിൽ അവിശ്വാസത്തിലൂടെ കോട്ടയം ജില്ലയിൽ യുഡിഎഫിന് അധികാരം നഷ്ടമാകുന്ന മൂന്നാമത്തെ തദ്ദേശ സ്ഥാപനമാണു കോട്ടയം നഗരസഭ. നേരത്തേ ഈരാറ്റുപേട്ട നഗരസഭയിലും എരുമേലി പഞ്ചായത്തിലും ഭരണം നഷ്ടമായിരുന്നു.
യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള കോട്ടയം നഗരസഭയിൽ നറുക്കെടുപ്പിലൂടെയാണു യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച ബിൻസി യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. എട്ട് അംഗങ്ങളുള്ള ബിജെപി അവിശ്വാസപ്രമേയ ചർച്ചയിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.
സിപിഎം-ബിജെപി കൂട്ടുകെട്ടാണ് അവിശ്വാസ പ്രമേയ ചർച്ചയെന്ന് യുഡിഎഫ് കുറ്റപ്പടുത്തി. ജനങ്ങൾക്ക് നഗരഭരണത്തിലുള്ള എതിർപ്പ് ജനാധിപത്യരീതിയിൽ അവതരിപ്പിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് പറയുന്നു. ഭരണത്തിലുള്ള എതിർപ്പാണു പ്രകടിപ്പിച്ചതെന്ന് ബിജെപിയും വ്യക്തമാക്കി.
ഒരു മാസത്തിനുള്ളിൽ അവിശ്വാസത്തിലൂടെ കോട്ടയം ജില്ലയിൽ യുഡിഎഫിന് അധികാരം നഷ്ടമാകുന്ന മൂന്നാമത്തെ തദ്ദേശ സ്ഥാപനമാണു കോട്ടയം നഗരസഭ. നേരത്തേ ഈരാറ്റുപേട്ട നഗരസഭയിലും എരുമേലി പഞ്ചായത്തിലും ഭരണം നഷ്ടമായിരുന്നു.
യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള കോട്ടയം നഗരസഭയിൽ നറുക്കെടുപ്പിലൂടെയാണു യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച ബിൻസി യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. എട്ട് അംഗങ്ങളുള്ള ബിജെപി അവിശ്വാസപ്രമേയ ചർച്ചയിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.
സിപിഎം-ബിജെപി കൂട്ടുകെട്ടാണ് അവിശ്വാസ പ്രമേയ ചർച്ചയെന്ന് യുഡിഎഫ് കുറ്റപ്പടുത്തി. ജനങ്ങൾക്ക് നഗരഭരണത്തിലുള്ള എതിർപ്പ് ജനാധിപത്യരീതിയിൽ അവതരിപ്പിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് പറയുന്നു. ഭരണത്തിലുള്ള എതിർപ്പാണു പ്രകടിപ്പിച്ചതെന്ന് ബിജെപിയും വ്യക്തമാക്കി.