കോട്ടയം: വനാതിർത്തികളോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം തീർക്കാൻ സ്ഥാപിക്കുന്ന വേലികളും (ഫെൻസിംഗു) മറ്റും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാലിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണെന്ന് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ.
വനമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോട്ടയം കളക്ടറേറ്റിൽ കൂടിയ വനാതിർത്തിയോടു ചേർന്നു കിടക്കുന്ന മണ്ഡലങ്ങളിലെ എംഎൽഎമാരുടെയും വനം-റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വനാതിർത്തികളിൽ ജനങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിക്കുന്ന വേലികൾ മൃഗങ്ങൾ തകർത്തുകളയുന്നതു പതിവാണ്.
ഇവ സംരക്ഷിക്കാനും പരിപാലിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയും. ഇതിനായി വാർഷിക പദ്ധതിയിൽ പ്രത്യേക പദ്ധതി ഉൾപ്പെടുത്തൽ, തൊഴിലുറപ്പുപദ്ധതിയിലൂടെ ഇവ നടപ്പാക്കൽ എന്നീ സാധ്യതകൾ ആരായുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി പ്രവർത്തിച്ച് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമമാണു നടത്തുന്നത്. വനംവകുപ്പ് ഓഫീസുകൾ കൂടുതൽ ജനകീയവും സൗഹൃദപരവുമാകണം. സഹായ മനോഭാവത്തോടെ ജനങ്ങളോടു പെരുമാറണം. ജനങ്ങളെ സഹായിക്കുന്ന നിലയിലേക്ക് വനംവകുപ്പ് മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വനാതിർത്തിയുമായി ബന്ധപ്പെട്ട ജനവാസ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി ഉചിതമായ നടപടി സ്വീകരിക്കുന്നതിനാണ് ജില്ലകളിൽ യോഗം ചേരുന്നതെന്നും സെപ്റ്റംബർ 30നകം എല്ലാ ജില്ലകളിലും യോഗം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വനമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോട്ടയം കളക്ടറേറ്റിൽ കൂടിയ വനാതിർത്തിയോടു ചേർന്നു കിടക്കുന്ന മണ്ഡലങ്ങളിലെ എംഎൽഎമാരുടെയും വനം-റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വനാതിർത്തികളിൽ ജനങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിക്കുന്ന വേലികൾ മൃഗങ്ങൾ തകർത്തുകളയുന്നതു പതിവാണ്.
ഇവ സംരക്ഷിക്കാനും പരിപാലിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയും. ഇതിനായി വാർഷിക പദ്ധതിയിൽ പ്രത്യേക പദ്ധതി ഉൾപ്പെടുത്തൽ, തൊഴിലുറപ്പുപദ്ധതിയിലൂടെ ഇവ നടപ്പാക്കൽ എന്നീ സാധ്യതകൾ ആരായുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി പ്രവർത്തിച്ച് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമമാണു നടത്തുന്നത്. വനംവകുപ്പ് ഓഫീസുകൾ കൂടുതൽ ജനകീയവും സൗഹൃദപരവുമാകണം. സഹായ മനോഭാവത്തോടെ ജനങ്ങളോടു പെരുമാറണം. ജനങ്ങളെ സഹായിക്കുന്ന നിലയിലേക്ക് വനംവകുപ്പ് മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വനാതിർത്തിയുമായി ബന്ധപ്പെട്ട ജനവാസ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി ഉചിതമായ നടപടി സ്വീകരിക്കുന്നതിനാണ് ജില്ലകളിൽ യോഗം ചേരുന്നതെന്നും സെപ്റ്റംബർ 30നകം എല്ലാ ജില്ലകളിലും യോഗം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.