ചെമ്പേരി (കണ്ണൂർ): ഭാര്യയെയും കുഞ്ഞിനെയും വാക്കത്തികൊണ്ട് വെട്ടിവീഴ്ത്തിയശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കി.
ഏരുവേശി പഞ്ചായത്തിൽപ്പെട്ട മുയിപ്രയിലെ മാവില വീട്ടിൽ പരേതനായ നാരായണൻ നമ്പ്യാരുടെ മകനും മുൻ പ്രവാസിയുമായ സതീശനാ(38) ണ് ഭാര്യ അഞ്ജു (28), മകൻ ധ്യാൻ ദേവ് (ഏഴു മാസം) എന്നിവരെ വീട്ടിലെ മുറിക്കുള്ളിൽ വെട്ടിവീഴ്ത്തിയശേഷം സ്വയം കഴുത്തിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയത്. ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്നിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
വിവാഹിതരായി ഏഴ് വർഷങ്ങൾക്കു ശേഷമാണ് ഇവർക്ക് കുട്ടിയുണ്ടായത്. മൂന്നു വർഷം മുമ്പ് ചുണ്ടക്കുന്നിൽ പുതുതായി നിർമിച്ച ഇരുനില വീട്ടിൽ ഭാര്യയും കുഞ്ഞും കൂടാതെ സതീശന്റെ അമ്മ ദേവകിയമ്മയും താമസമുണ്ടായിരുന്നു. മുറിയിൽനിന്ന് അമ്മയെ പുറത്താക്കി വാതിലടച്ചശേഷമാണ് സതീശൻ ക്രൂരകൃത്യം നടത്തിയത്.
ദേവകിയമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ കതക് തകർത്ത് ഉള്ളിൽ കടന്നപ്പോൾ മൂന്നുപേരും രക്തത്തിൽ കുളിച്ചു വീണുകിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ ഉടൻതന്നെ അഞ്ജുവിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഞ്ജുവിന്റെ നില അതീവഗുരുതരമാണ്. സതീശൻ മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. കുടിയാന്മല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം സതീശന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സഹോദരങ്ങൾ: പവിത്രൻ, കുഞ്ഞിരാമൻ, സനോജ്.
ഏരുവേശി പഞ്ചായത്തിൽപ്പെട്ട മുയിപ്രയിലെ മാവില വീട്ടിൽ പരേതനായ നാരായണൻ നമ്പ്യാരുടെ മകനും മുൻ പ്രവാസിയുമായ സതീശനാ(38) ണ് ഭാര്യ അഞ്ജു (28), മകൻ ധ്യാൻ ദേവ് (ഏഴു മാസം) എന്നിവരെ വീട്ടിലെ മുറിക്കുള്ളിൽ വെട്ടിവീഴ്ത്തിയശേഷം സ്വയം കഴുത്തിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയത്. ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്നിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
വിവാഹിതരായി ഏഴ് വർഷങ്ങൾക്കു ശേഷമാണ് ഇവർക്ക് കുട്ടിയുണ്ടായത്. മൂന്നു വർഷം മുമ്പ് ചുണ്ടക്കുന്നിൽ പുതുതായി നിർമിച്ച ഇരുനില വീട്ടിൽ ഭാര്യയും കുഞ്ഞും കൂടാതെ സതീശന്റെ അമ്മ ദേവകിയമ്മയും താമസമുണ്ടായിരുന്നു. മുറിയിൽനിന്ന് അമ്മയെ പുറത്താക്കി വാതിലടച്ചശേഷമാണ് സതീശൻ ക്രൂരകൃത്യം നടത്തിയത്.
ദേവകിയമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ കതക് തകർത്ത് ഉള്ളിൽ കടന്നപ്പോൾ മൂന്നുപേരും രക്തത്തിൽ കുളിച്ചു വീണുകിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ ഉടൻതന്നെ അഞ്ജുവിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഞ്ജുവിന്റെ നില അതീവഗുരുതരമാണ്. സതീശൻ മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. കുടിയാന്മല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം സതീശന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സഹോദരങ്ങൾ: പവിത്രൻ, കുഞ്ഞിരാമൻ, സനോജ്.