തിരുവനന്തപുരം: തടവുകാരുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ടു വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷിനെതിരേ കർശന അച്ചടക്കനടപടിയുണ്ടായേക്കും. കൊലക്കേസ് പ്രതികളായ തടവുകാരായ കൊടി സുനി അടക്കമുള്ളവരുമായി ജയിൽ സൂപ്രണ്ടിനു ബന്ധമുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഇതുമായി ബന്ധപ്പെട്ടു ജയിൽ സൂപ്രണ്ടിനു വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നൽകി.
ജയിൽ മേധാവി ഷേയ്ക് ദർബേഷ് സാഹിബ് വിയ്യൂർ ജയിലിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ടാണ് വീണ്ടും നോട്ടീസ് നൽകിയത്. തടവുകാരുടെ ഫോണ്‍വിളി സംബന്ധിച്ച് ഉത്തരമേഖലാ ജയിൽ ഡിഐജി വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായും കഴിഞ്ഞ ദിവസം സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കൊലക്കേസ് പ്രതികളായ കൊടി സുനി, റഷീദ് എന്നിവരുമായുള്ള ജയിൽ സൂപ്രണ്ടിന്റെ ബന്ധം ഡിഐജിയുടെ അന്വേ ഷണത്തിൽ വ്യക്തമാക്കിയിരുന്നു. കൊലക്കേസ് പ്രതിയായ റഷീദിനെ സൂപ്രണ്ട് ഓർഡർലിയായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എ.ജി. സുരേഷിന്റെ ഓഫീസിൽ നിന്ന് റഷീദ് ജയിലിനു പുറത്തേക്ക് ഫോണ്‍ വിളിച്ചതായും കണ്ടെത്തിയിരുന്നു.
പ്രതികൾക്കു ഫോണ്‍ വിളിക്കാൻ സുരേഷ് സൗകര്യം ചെയ്തിരുന്നതായാണ് കണ്ടെത്തൽ. ഫോണ്‍വിളി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ സൂപ്രണ്ടിന്റെ ഇടപെടലുമുണ്ടായി. കൂടാതെ ജയിലിന്റെ സുരക്ഷാ കാര്യങ്ങളിലും സൂപ്രണ്ടിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ. ഇതിനുപുറമേ സൂപ്രണ്ടിന്റെ നടപടികളും ഫോണ്‍വിളി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണു വിവരം.
ജയിൽ മേധാവി ഷേയ്ക് ദർബേഷ് സാഹിബ് വിയ്യൂർ ജയിലിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ടാണ് വീണ്ടും നോട്ടീസ് നൽകിയത്. തടവുകാരുടെ ഫോണ്‍വിളി സംബന്ധിച്ച് ഉത്തരമേഖലാ ജയിൽ ഡിഐജി വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായും കഴിഞ്ഞ ദിവസം സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കൊലക്കേസ് പ്രതികളായ കൊടി സുനി, റഷീദ് എന്നിവരുമായുള്ള ജയിൽ സൂപ്രണ്ടിന്റെ ബന്ധം ഡിഐജിയുടെ അന്വേ ഷണത്തിൽ വ്യക്തമാക്കിയിരുന്നു. കൊലക്കേസ് പ്രതിയായ റഷീദിനെ സൂപ്രണ്ട് ഓർഡർലിയായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എ.ജി. സുരേഷിന്റെ ഓഫീസിൽ നിന്ന് റഷീദ് ജയിലിനു പുറത്തേക്ക് ഫോണ്‍ വിളിച്ചതായും കണ്ടെത്തിയിരുന്നു.
പ്രതികൾക്കു ഫോണ്‍ വിളിക്കാൻ സുരേഷ് സൗകര്യം ചെയ്തിരുന്നതായാണ് കണ്ടെത്തൽ. ഫോണ്‍വിളി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ സൂപ്രണ്ടിന്റെ ഇടപെടലുമുണ്ടായി. കൂടാതെ ജയിലിന്റെ സുരക്ഷാ കാര്യങ്ങളിലും സൂപ്രണ്ടിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ. ഇതിനുപുറമേ സൂപ്രണ്ടിന്റെ നടപടികളും ഫോണ്‍വിളി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണു വിവരം.