തിരുവനന്തപുരം:നിയമസഭാ കൈയാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള പ്രതികൾ നടത്തിയത് പ്രതിഷേധം മാത്രമായിരുന്നു എന്നു പ്രതിഭാഗം കോടതിയിൽ.
അക്രമം നടത്തുക എന്ന ഉദ്ദേശ്യമില്ലായിരുന്നു എന്നും സ്പീക്കറുടെ കസേര, കംപ്യൂട്ടർ തുടങ്ങിയവ നശിച്ചത് നിയമസഭയ്ക്കുള്ളിൽ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു.ഇക്കാര്യം അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കുന്നുണ്ട്. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിക്കുന്പോഴായിരുന്നു പ്രതിഭാഗം ഇങ്ങനെ വാദിച്ചത്. നിയമസഭാ സാമാജികർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയതാണെന്നും പ്രതിഭാഗം വാദിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാൻ ഒരു എംഎൽഎയ്ക്കും കഴിയില്ലെന്നും പ്രതികൾ ബോധപൂർവമാണ് ആക്രമണം നടത്തിയതെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നിയമസഭയിലെ സംഭവങ്ങൾ സാക്ഷികളെ സിഡിയിൽ കാണിച്ചു കൊടുത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി രേഖപ്പെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ നിയമസഭയിലെ ഹാർഡ് ഡിസ്ക് ടൈമർ ഘടിപ്പിച്ചിട്ടുള്ളതാണെന്നും ഇതിൽ തിരിമറി നടത്താൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
ഇരുകൂട്ടരുടെയൂം വാദം കേട്ട കോടതി വിടുതൽ ഹർജിയിൽ അടുത്ത മാസം ഏഴിനു വിധി പ്രസ്താവിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.
അക്രമം നടത്തുക എന്ന ഉദ്ദേശ്യമില്ലായിരുന്നു എന്നും സ്പീക്കറുടെ കസേര, കംപ്യൂട്ടർ തുടങ്ങിയവ നശിച്ചത് നിയമസഭയ്ക്കുള്ളിൽ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു.ഇക്കാര്യം അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കുന്നുണ്ട്. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിക്കുന്പോഴായിരുന്നു പ്രതിഭാഗം ഇങ്ങനെ വാദിച്ചത്. നിയമസഭാ സാമാജികർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയതാണെന്നും പ്രതിഭാഗം വാദിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാൻ ഒരു എംഎൽഎയ്ക്കും കഴിയില്ലെന്നും പ്രതികൾ ബോധപൂർവമാണ് ആക്രമണം നടത്തിയതെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നിയമസഭയിലെ സംഭവങ്ങൾ സാക്ഷികളെ സിഡിയിൽ കാണിച്ചു കൊടുത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി രേഖപ്പെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ നിയമസഭയിലെ ഹാർഡ് ഡിസ്ക് ടൈമർ ഘടിപ്പിച്ചിട്ടുള്ളതാണെന്നും ഇതിൽ തിരിമറി നടത്താൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
ഇരുകൂട്ടരുടെയൂം വാദം കേട്ട കോടതി വിടുതൽ ഹർജിയിൽ അടുത്ത മാസം ഏഴിനു വിധി പ്രസ്താവിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.