തിരുവനന്തപുരം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ ബന്ധപ്പെട്ടവരെ വിളിച്ചു സംസാരിക്കണമെന്നു യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
വിഷയം നീണ്ടു പോകാൻ ആഗ്രഹിക്കരുതെന്നും സർക്കാർ കള്ളക്കളി നടത്തരുതെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. യുഡിഎഫ് ഏകോപന സമിതി യോഗ തീരുമാനം വിശദീകരിക്കവേയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടികളിൽ സമുദായ സൗഹാർദ നീക്കം ഉണ്ടായതിനാലാണ് സർവകക്ഷി യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടത്. അതേസമയം സർവകക്ഷിയോഗം പ്രശ്നത്തിനു പരിഹാരമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തിൽ യുഡിഎഫിൽ ഏകകണ്ഠമായ അഭിപ്രായമാണ് ഉയർന്നത്. സംഘർഷത്തിലേക്കുപോകരുതെന്നു കരുതിയാണ് താൻ അനുരഞ്ജന നീക്കവുമായി ഇറങ്ങിയത്. തന്റെ അനുരഞ്ജനശ്രമങ്ങളെ എല്ലാ ഘടകകക്ഷികളും അഭിനന്ദിച്ചതായും വിവിധ വിഭാഗം നേതാക്കളുമായി ചർച്ച തുടങ്ങിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിക്ക് യുഡിഎഫ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം സർവകക്ഷിയോഗം വേണ്ടെന്ന സർക്കാർ നിലപാടിൽ യുഡിഎഫ് യോഗം അതൃപ്തി പ്രകടിപ്പിച്ചു. തർക്കങ്ങളെല്ലാം രമ്യമായി തീർക്കണമെന്ന ആഗ്രഹമാണ് യുഡിഎഫ് ഘടകകക്ഷികൾ മുന്നോട്ടുവച്ചതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വിഷയം നീണ്ടു പോകാൻ ആഗ്രഹിക്കരുതെന്നും സർക്കാർ കള്ളക്കളി നടത്തരുതെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. യുഡിഎഫ് ഏകോപന സമിതി യോഗ തീരുമാനം വിശദീകരിക്കവേയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടികളിൽ സമുദായ സൗഹാർദ നീക്കം ഉണ്ടായതിനാലാണ് സർവകക്ഷി യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടത്. അതേസമയം സർവകക്ഷിയോഗം പ്രശ്നത്തിനു പരിഹാരമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തിൽ യുഡിഎഫിൽ ഏകകണ്ഠമായ അഭിപ്രായമാണ് ഉയർന്നത്. സംഘർഷത്തിലേക്കുപോകരുതെന്നു കരുതിയാണ് താൻ അനുരഞ്ജന നീക്കവുമായി ഇറങ്ങിയത്. തന്റെ അനുരഞ്ജനശ്രമങ്ങളെ എല്ലാ ഘടകകക്ഷികളും അഭിനന്ദിച്ചതായും വിവിധ വിഭാഗം നേതാക്കളുമായി ചർച്ച തുടങ്ങിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിക്ക് യുഡിഎഫ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം സർവകക്ഷിയോഗം വേണ്ടെന്ന സർക്കാർ നിലപാടിൽ യുഡിഎഫ് യോഗം അതൃപ്തി പ്രകടിപ്പിച്ചു. തർക്കങ്ങളെല്ലാം രമ്യമായി തീർക്കണമെന്ന ആഗ്രഹമാണ് യുഡിഎഫ് ഘടകകക്ഷികൾ മുന്നോട്ടുവച്ചതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.