തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവർക്ക് അഞ്ചു മുതൽ 10 ലക്ഷം രൂപവരെ പ്രായം അനുസരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ചെറുപ്പക്കാരും വൃദ്ധരും കോവിഡ് ബാധിച്ചു മരിച്ചാൽ ഒരേ തുക നഷ്ടപരിഹാരം നൽകുന്നത് അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഹോട്ടൽ ഹൈസിന്ദിൽ ചേർന്ന യുഡിഎഫ് യോഗതീരുമാനം വിവരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരത്തിൽ കൂടുതൽ തുക കേന്ദ്രസർക്കാർ നൽകണം. കോവിഡ് ബാധിച്ചു മരിച്ച പതിനായിരക്കണക്കിനു പേരുടെ പേര് സർക്കാർ മറച്ചുവച്ചു. ഐസിഎംആർ മാനദണ്ഡപ്രകാരം കോവിഡ് ബാധിച്ചു മരിച്ചവരുടെ ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിക്കണം. ഇല്ലെങ്കിൽ പ്രതിപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകും.
സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണെന്നും ബദൽ പദ്ധതി കൊണ്ടുവരണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. കേന്ദ്രാനുമതി ലഭിക്കാതെയും സാമൂഹിക പരിസ്ഥിതി പഠനം നടത്താതെയും സിൽവർ ലൈൻ പദ്ധതിക്കായി എങ്ങനെ ഭൂമിയേറ്റെടുക്കൽ ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് സതീശൻ ചോദിച്ചു.
പദ്ധതി നടപ്പാക്കാനായി 1483 ഹെക്ടർ ഭൂമി ഒഴിപ്പിക്കുകയും അരലക്ഷം കച്ചവട സ്ഥാപനങ്ങളെ ഒഴിപ്പിക്കുകയും വേണം. 547 കിലോമീറ്റർ ദൂരത്തിൽ നാലുമീറ്റർ ഉയരത്തിൽ മതിൽ കെട്ടി കേരളത്തെ രണ്ടായി വിഭജിക്കുകയാണ്. 124000 കോടി രൂപ മുടക്കുന്ന പദ്ധതി വഴി എത്ര പേർക്ക് പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
സംഘടനാ ദൗർബല്യം, കോവിഡ് കാരണം പ്രക്ഷോഭം സംഘടിപ്പിക്കാനാകാതെ വന്നത്, സർക്കാർ ഏകപക്ഷീയമായി ചെയ്ത കാര്യങ്ങൾ എന്നിവ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിനിടയാക്കിയതായി യുഡിഎഫ് യോഗം വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോട്ടൽ ഹൈസിന്ദിൽ ചേർന്ന യുഡിഎഫ് യോഗതീരുമാനം വിവരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരത്തിൽ കൂടുതൽ തുക കേന്ദ്രസർക്കാർ നൽകണം. കോവിഡ് ബാധിച്ചു മരിച്ച പതിനായിരക്കണക്കിനു പേരുടെ പേര് സർക്കാർ മറച്ചുവച്ചു. ഐസിഎംആർ മാനദണ്ഡപ്രകാരം കോവിഡ് ബാധിച്ചു മരിച്ചവരുടെ ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിക്കണം. ഇല്ലെങ്കിൽ പ്രതിപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകും.
സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണെന്നും ബദൽ പദ്ധതി കൊണ്ടുവരണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. കേന്ദ്രാനുമതി ലഭിക്കാതെയും സാമൂഹിക പരിസ്ഥിതി പഠനം നടത്താതെയും സിൽവർ ലൈൻ പദ്ധതിക്കായി എങ്ങനെ ഭൂമിയേറ്റെടുക്കൽ ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് സതീശൻ ചോദിച്ചു.
പദ്ധതി നടപ്പാക്കാനായി 1483 ഹെക്ടർ ഭൂമി ഒഴിപ്പിക്കുകയും അരലക്ഷം കച്ചവട സ്ഥാപനങ്ങളെ ഒഴിപ്പിക്കുകയും വേണം. 547 കിലോമീറ്റർ ദൂരത്തിൽ നാലുമീറ്റർ ഉയരത്തിൽ മതിൽ കെട്ടി കേരളത്തെ രണ്ടായി വിഭജിക്കുകയാണ്. 124000 കോടി രൂപ മുടക്കുന്ന പദ്ധതി വഴി എത്ര പേർക്ക് പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
സംഘടനാ ദൗർബല്യം, കോവിഡ് കാരണം പ്രക്ഷോഭം സംഘടിപ്പിക്കാനാകാതെ വന്നത്, സർക്കാർ ഏകപക്ഷീയമായി ചെയ്ത കാര്യങ്ങൾ എന്നിവ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിനിടയാക്കിയതായി യുഡിഎഫ് യോഗം വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.