തിരുവനന്തപുരം: പാലാ ബിഷപ്പിന്റേതടക്കമുള്ള വിവാദ വിഷയങ്ങൾ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം ചർച്ച ചെയ്തില്ല. സംസ്ഥാനത്തു നാർക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന ബിഷപ്പിന്റെ പരാമർശം അനവസരത്തിലാണെന്ന സർക്കാർ നിലപാടിനൊപ്പമായിരുന്നു ഇടതുമുന്നണി.
വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തി നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യം ഇല്ലാതാക്കരുതെന്ന അഭിപ്രായമാണു മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യോഗത്തിൽ പങ്കുവച്ചത്. സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഇടതുമുന്നണി യോഗം വിലയിരുത്തി.
ദേശീയ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ മാസം 27-നു സംസ്ഥാനത്തു ഹർത്താൽ ആചരിക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഒന്നും പറയാനില്ലാത്തതുകൊണ്ടാണു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വർഗീയവാദിയെന്നൊക്കെ തന്നെ വിശേഷിപ്പിക്കുന്നതെന്നും അതു കാര്യമാക്കേണ്ടതില്ലെന്നും ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ പറഞ്ഞു.
വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തി നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യം ഇല്ലാതാക്കരുതെന്ന അഭിപ്രായമാണു മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യോഗത്തിൽ പങ്കുവച്ചത്. സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഇടതുമുന്നണി യോഗം വിലയിരുത്തി.
ദേശീയ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ മാസം 27-നു സംസ്ഥാനത്തു ഹർത്താൽ ആചരിക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഒന്നും പറയാനില്ലാത്തതുകൊണ്ടാണു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വർഗീയവാദിയെന്നൊക്കെ തന്നെ വിശേഷിപ്പിക്കുന്നതെന്നും അതു കാര്യമാക്കേണ്ടതില്ലെന്നും ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ പറഞ്ഞു.