തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സമഗ്ര റിപ്പോർട്ട് തയാറാക്കാൻ തീരുമാനം. ഇന്നലെ ചേർന്ന പൊതുവിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. സ്കൂൾ തുറക്കുന്നതിനു മാർഗരേഖ തയാറാക്കും.
സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങൾ വരെ പരിശോധിച്ചാവും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കുക. മറ്റുവകുപ്പുകളുടെയും സഹായം ഇവർ തേടും. അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാവും അന്തിമ റിപ്പോർട്ട് തയാറാക്കുക.
ഓഫ് ലൈനായും ഓണ്‍ലൈനായും ക്ലാസുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്നു യോഗത്തിനുശേഷം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികൾ കൂടുതൽ സുരക്ഷിതരാ യി ക്ലാസുകളിൽ ഇരിക്കുന്നതിന്റെ ഭാഗമായി ബയോ ബബിൾ അടിസ്ഥാനത്തിലാവും ക്ലാസുകൾ ഒരുക്കുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്കയില്ലാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയാവും നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുക. അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ ചർച്ചകൾ നടക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചർച്ചകൾക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങൾ വരെ പരിശോധിച്ചാവും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കുക. മറ്റുവകുപ്പുകളുടെയും സഹായം ഇവർ തേടും. അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാവും അന്തിമ റിപ്പോർട്ട് തയാറാക്കുക.
ഓഫ് ലൈനായും ഓണ്‍ലൈനായും ക്ലാസുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്നു യോഗത്തിനുശേഷം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികൾ കൂടുതൽ സുരക്ഷിതരാ യി ക്ലാസുകളിൽ ഇരിക്കുന്നതിന്റെ ഭാഗമായി ബയോ ബബിൾ അടിസ്ഥാനത്തിലാവും ക്ലാസുകൾ ഒരുക്കുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്കയില്ലാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയാവും നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുക. അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ ചർച്ചകൾ നടക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചർച്ചകൾക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.