നെടുമ്പാശേരി: കോവിഡ് ഭീതിയിൽ നാട്ടിൽ കുടുങ്ങിയശേഷം മടക്കയാത്രയ്ക്കൊരുങ്ങുന്ന പ്രവാസികളെ വിമാനക്കമ്പനികൾ ചൂഷണം ചെയ്യുന്നതായി പരാതി. 10,000 രൂപ മുതൽ 15,000 രൂപ വരെ ടിക്കറ്റ് ചാർജ് ഉണ്ടായിരുന്ന ഗൾഫ് മേഖലയിലേക്ക് 60,000 മുതൽ ഒരു ലക്ഷം വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. അടുത്തദിവസം പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക് പരിഷ്കരണവും പ്രവാസികൾക്കു തിരിച്ചടിയാണ്.
ഇതുവരെ മുപ്പത് ദിവസത്തിലൊരിക്കലാണ് ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇത് പതിനഞ്ച് ദിവസത്തിലൊരിക്കലാക്കി. മുൻകൂട്ടി വാങ്ങിയ ടിക്കറ്റിനു പോലും പരിഷ്കരിച്ച നിരക്ക് നൽകേണ്ട സ്ഥിതിയാണുള്ളത്. അതേസമയം കൊച്ചിയിൽനിന്നു കുവൈറ്റിലേക്കു ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. ഏതുവിധേനയും ഗൾഫിൽ എത്താൻ നെട്ടോട്ടം ഓടുന്ന സാധാരണക്കാരായ പ്രവാസികളെ പരമാവധി പിഴിയാനുള്ള ശ്രമമാണ് വിമാനക്കന്പനികൾ നടത്തുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു.
ഇതുവരെ മുപ്പത് ദിവസത്തിലൊരിക്കലാണ് ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇത് പതിനഞ്ച് ദിവസത്തിലൊരിക്കലാക്കി. മുൻകൂട്ടി വാങ്ങിയ ടിക്കറ്റിനു പോലും പരിഷ്കരിച്ച നിരക്ക് നൽകേണ്ട സ്ഥിതിയാണുള്ളത്. അതേസമയം കൊച്ചിയിൽനിന്നു കുവൈറ്റിലേക്കു ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. ഏതുവിധേനയും ഗൾഫിൽ എത്താൻ നെട്ടോട്ടം ഓടുന്ന സാധാരണക്കാരായ പ്രവാസികളെ പരമാവധി പിഴിയാനുള്ള ശ്രമമാണ് വിമാനക്കന്പനികൾ നടത്തുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു.