+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ലാസുകളിലെത്താനാകാത്ത മൂന്നുലക്ഷം വിദ്യാർഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്

പത്തനംതിട്ട: ഒരുദിവസം പോലും നേരിൽ ക്ലാസിൽ പങ്കെടുക്കാനോ, അധ്യാപകരെ മുഖാമുഖം കാണാനോ കഴിയാതെപോയ മൂന്നുലക്ഷത്തോളം വിദ്യാർഥികൾ ഇന്ന് പൊതുപരീക്ഷ എഴുതാനെത്ത
ക്ലാസുകളിലെത്താനാകാത്ത മൂന്നുലക്ഷം വിദ്യാർഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്
പത്തനംതിട്ട: ഒരുദിവസം പോലും നേരിൽ ക്ലാസിൽ പങ്കെടുക്കാനോ, അധ്യാപകരെ മുഖാമുഖം കാണാനോ കഴിയാതെപോയ മൂന്നുലക്ഷത്തോളം വിദ്യാർഥികൾ ഇന്ന് പൊതുപരീക്ഷ എഴുതാനെത്തും.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിൽ 2020ൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കാണ് ഇന്നു മുതൽ പൊതുപരീക്ഷ ആരംഭിക്കുന്നത്.

കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ 2020 മാർച്ച് മുതൽ അടച്ചിട്ടിരിക്കുകയാണെങ്കിലും 2020, 2021 എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ സ്കൂളുകളിൽ തന്നെ നടത്തിയിരുന്നു. 2020 ൽ പ്ലസ് വണ്‍ പരീക്ഷയും നടത്തി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതിയ കുട്ടികൾക്ക് കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സ്കൂളിലെത്തി പരീക്ഷയ്ക്കുള്ള തയാറെടുപ്പിന് അവസരം നൽകുകയും ചെയ്തു. എന്നാൽ പ്രവേശനം നേടിയ സ്കൂളുകളിൽ ഒരുദിവസം പോലും നേരിട്ടു ക്ലാസുകളിൽ പങ്കെടുക്കാനോ അധ്യാപകരെ നേരിൽ കാണാനോ ഒന്നാംവർഷക്കാർക്ക് അവസരം ലഭിച്ചിട്ടില്ല. 2020ലെ കോവിഡ് സാഹചര്യവും ലോക്ഡൗണും സൃഷ്ടിച്ച വെല്ലുവിളികളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളാണ് ഒന്നാംവർഷ ഹയർ സെക്കൻഡറിയിലുള്ളത്.
ഓണ്‍ലൈൻ ക്ലാസുകൾ മാത്രമാണ് ഈ കുട്ടികൾക്കു ലഭിച്ചത്. സയൻസ് ലാബോറട്ടറികളും പ്രാക്ടിക്കലുമൊക്കെ ഇവർക്ക് കേട്ടറിവു മാത്രം. ടെലിവിഷന്‍റെയും സ്മാർട്ട് ഫോണിന്‍റെയുമൊക്കെ മുന്നിലിരുന്നു നടത്തിയ പഠനത്തിലൂടെയുള്ള തയാറെടുപ്പോടെയാണ് കുട്ടികൾ പരീക്ഷയ്ക്ക് എത്തുന്നത്.

ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷം പൊതുപരീക്ഷ നിശ്ചയിച്ചിട്ടുള്ളതിനാൽ ഇതു നടത്തണമെന്ന വകുപ്പുതല തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറിന് പരീക്ഷ തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് തീവ്ര വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഇടപെട്ട് ഇതു സ്റ്റേ ചെയ്തതോടെ പരീക്ഷകൾ മാറ്റിവയ്ക്കുകയായിരുന്നു.

പരീക്ഷയിൽ കൂടുതൽ ചോദ്യങ്ങളുണ്ടാകുമെങ്കിലും കൂടുതൽ എണ്ണത്തിന് ഉത്തരമെഴുതിയാലും മാർക്ക് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബർ 18 വരെയാണ് പരീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷാ ക്രമീകരണം. ഇതിനാവശ്യമായ നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായവർ, സന്പർക്ക നിരീക്ഷണ പട്ടികയിലുള്ളവർ, പനി പോലെയുള്ള രോഗമുള്ളവർ എന്നിവർക്കു പ്രത്യേക മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്.

ബിജു കുര്യൻ