തൃശൂർ: വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ട് എ.ജി. സുരേഷിനു കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴുദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ ഡിജിപിയുടെ ഉത്തരവ്.
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ഫോണ്‍വിളി സജീവമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ ഡിജിപി പരിശോധന നടത്തിയിരുന്നു. കഞ്ചാവും മയക്കുമരുന്നുമൊക്കെ ജയിലിലെത്തുന്നത് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ എന്നതും ജയിൽ ഡിജിപി പരിശോധിച്ചു.
ജയിലിൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തേ ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരേയും കണ്ടെത്തൽ ഉണ്ടായിരുന്നു. ഉത്തരമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് നടപടി. നേരത്തെ ടിപി വധക്കേസ് പ്രതിയായ കൊടി സുനിയിൽനിന്നു ഫോണ്‍ പിടിച്ചെടുത്തിരുന്നു. പലതവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽനിന്ന് വിളിച്ചെന്നും കണ്ടെത്തിയിരുന്നു.
കൊലപാതകക്കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഇതേ ഫോണിൽനിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്.
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ഫോണ്‍വിളി സജീവമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ ഡിജിപി പരിശോധന നടത്തിയിരുന്നു. കഞ്ചാവും മയക്കുമരുന്നുമൊക്കെ ജയിലിലെത്തുന്നത് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ എന്നതും ജയിൽ ഡിജിപി പരിശോധിച്ചു.
ജയിലിൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തേ ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരേയും കണ്ടെത്തൽ ഉണ്ടായിരുന്നു. ഉത്തരമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് നടപടി. നേരത്തെ ടിപി വധക്കേസ് പ്രതിയായ കൊടി സുനിയിൽനിന്നു ഫോണ്‍ പിടിച്ചെടുത്തിരുന്നു. പലതവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽനിന്ന് വിളിച്ചെന്നും കണ്ടെത്തിയിരുന്നു.
കൊലപാതകക്കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഇതേ ഫോണിൽനിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്.