തിരുവനന്തപുരം: സമുദായങ്ങൾ തമ്മിലുള്ള സംഘർഷം വഷളാക്കാൻ സംഘപരിവാർ ശ്രമിക്കുന്പോൾ വിഷയം നീണ്ടുപോകട്ടെയെന്ന ആഗ്രഹത്തിലാണ് സർക്കാരും സിപിഎമ്മുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിവാദങ്ങൾ അടഞ്ഞ അധ്യായമെന്നാണു പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണ്?. ഇതിൽ സിപിഎമ്മിനും സർക്കാരിനും കള്ളക്കളിയുണ്ട്. സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് ഈ പ്രശ്നം അവസാനിപ്പിക്കാം. എന്തുകൊണ്ട് സർക്കാർ അത് ചെയ്യുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
വർഗീയസംഘർഷം ഉണ്ടാകുന്പോൾ അതു പരിഹരിക്കാൻ എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്ക്. 10 ദിവസം മുൻപു നടത്തിയ പ്രസ്താവന വള്ളിപുള്ളി വിടാതെ മുഖ്യമന്ത്രിക്ക് ആവർത്തിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പാർട്ടി സെക്രട്ടറി വിജയരാഘവനും മന്ത്രി വാസവനും പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
‘സ്കൂൾ തുറക്കലിന്ആ വശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം’
സംസ്ഥാനത്തു വിദ്യാലയങ്ങൾ തുറക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നു പ്രതിപക്ഷ വേതാവ് വി.ഡി. സതീശൻ. പക്ഷേ കുട്ടികളുടെ കാര്യത്തിൽ റിസ്ക് എടുക്കാനാകില്ല. സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഉറപ്പുവരുത്തണം.
എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുകയെന്ന നിർദേശം ആദ്യം മുന്നോട്ടുവച്ചത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾ അടഞ്ഞ അധ്യായമെന്നാണു പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണ്?. ഇതിൽ സിപിഎമ്മിനും സർക്കാരിനും കള്ളക്കളിയുണ്ട്. സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് ഈ പ്രശ്നം അവസാനിപ്പിക്കാം. എന്തുകൊണ്ട് സർക്കാർ അത് ചെയ്യുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
വർഗീയസംഘർഷം ഉണ്ടാകുന്പോൾ അതു പരിഹരിക്കാൻ എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്ക്. 10 ദിവസം മുൻപു നടത്തിയ പ്രസ്താവന വള്ളിപുള്ളി വിടാതെ മുഖ്യമന്ത്രിക്ക് ആവർത്തിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പാർട്ടി സെക്രട്ടറി വിജയരാഘവനും മന്ത്രി വാസവനും പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
‘സ്കൂൾ തുറക്കലിന്ആ വശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം’
സംസ്ഥാനത്തു വിദ്യാലയങ്ങൾ തുറക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നു പ്രതിപക്ഷ വേതാവ് വി.ഡി. സതീശൻ. പക്ഷേ കുട്ടികളുടെ കാര്യത്തിൽ റിസ്ക് എടുക്കാനാകില്ല. സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഉറപ്പുവരുത്തണം.
എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുകയെന്ന നിർദേശം ആദ്യം മുന്നോട്ടുവച്ചത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.