തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്പോൾ വിദ്യാർഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാർഗരേഖ തയാറാക്കി.
ഇതനുസരിച്ച് ഒക്ടോബർ 20 നകം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി സ്കൂൾ ബസുകളുടെ ക്ഷമതാ പരിശോധന പൂർത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നൽകും. സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കണം. പരിശോധനയ്ക്ക് പ്രത്യേക ഫീസ് ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല.
സ്കൂൾ ട്രിപ്പിനായി മറ്റ് കോണ്ട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയ്ക്കും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ ബാധകമാണ്. ബന്ധപ്പെട്ട സ്കൂൾ അധികൃതരും വാഹന ഉടമകളും ഇത് ഉറപ്പ് വരുത്തണം. സ്കൂൾ ബസില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർഥികൾക്കായി കഐസ്ആർടിസി ബോണ്ട് സർവീസ് നടത്താൻ തയാറാണെന്നും സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടാർ ഏതു റൂട്ടിലേക്കും ബസ് സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ എല്ലാ സ്കൂളുകൾക്കും അച്ചടിച്ചു വിതരണം ചെയ്യും. എല്ലാ സ്കൂൾ അധികൃതരും ഇതിലെ നിർദേശങ്ങൾ അച്ചടിച്ച് രക്ഷകർത്താക്കൾക്കും ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്യണം. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം.
അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർഥികൾക്ക് യാത്ര അനുവദിക്കരുതെന്നും സ്കൂൾ വാഹനങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഹാൻഡ് സാനിറ്റൈസർ എല്ലാ വിദ്യാർഥികളും കരുതണം. ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയിൽ ക്രമീകരിക്കണമെന്ന് പ്രോട്ടോക്കോളിൽ നിർദേശിച്ചിട്ടുണ്ട്. നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. എല്ലാ കുട്ടികളും മാസ്ക് ധരിക്കണം. വാഹനത്തിൽ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. ഓരോ ദിവസവും യാത്ര അവസാനിക്കുന്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകണമെന്നും പ്രോട്ടോക്കോളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ ’സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ’ പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോട്ടണ്ഹിൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.ലീനയ്ക്ക് കൈമാറി മന്ത്രി പ്രകാശനം ചെയ്തു.
ഇതനുസരിച്ച് ഒക്ടോബർ 20 നകം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി സ്കൂൾ ബസുകളുടെ ക്ഷമതാ പരിശോധന പൂർത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നൽകും. സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കണം. പരിശോധനയ്ക്ക് പ്രത്യേക ഫീസ് ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല.
സ്കൂൾ ട്രിപ്പിനായി മറ്റ് കോണ്ട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയ്ക്കും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ ബാധകമാണ്. ബന്ധപ്പെട്ട സ്കൂൾ അധികൃതരും വാഹന ഉടമകളും ഇത് ഉറപ്പ് വരുത്തണം. സ്കൂൾ ബസില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർഥികൾക്കായി കഐസ്ആർടിസി ബോണ്ട് സർവീസ് നടത്താൻ തയാറാണെന്നും സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടാർ ഏതു റൂട്ടിലേക്കും ബസ് സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ എല്ലാ സ്കൂളുകൾക്കും അച്ചടിച്ചു വിതരണം ചെയ്യും. എല്ലാ സ്കൂൾ അധികൃതരും ഇതിലെ നിർദേശങ്ങൾ അച്ചടിച്ച് രക്ഷകർത്താക്കൾക്കും ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്യണം. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം.
അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർഥികൾക്ക് യാത്ര അനുവദിക്കരുതെന്നും സ്കൂൾ വാഹനങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഹാൻഡ് സാനിറ്റൈസർ എല്ലാ വിദ്യാർഥികളും കരുതണം. ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയിൽ ക്രമീകരിക്കണമെന്ന് പ്രോട്ടോക്കോളിൽ നിർദേശിച്ചിട്ടുണ്ട്. നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. എല്ലാ കുട്ടികളും മാസ്ക് ധരിക്കണം. വാഹനത്തിൽ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. ഓരോ ദിവസവും യാത്ര അവസാനിക്കുന്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകണമെന്നും പ്രോട്ടോക്കോളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ ’സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ’ പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോട്ടണ്ഹിൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.ലീനയ്ക്ക് കൈമാറി മന്ത്രി പ്രകാശനം ചെയ്തു.