തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെയുള്ള 465219 അപേക്ഷകരിൽ 218418 വിദ്യാർഥികൾ ഒന്നാംഘട്ട അലോട്ട്മെന്റിൽ ഇടം നേടി.
മെരിറ്റ് സീറ്റിൽ ആകെയുള്ളത് 271136 പേർക്കാണ് പ്രവേശനം ലഭിക്കുക. അതിൽ ഇനി 52718 സീറ്റുകളാണ് ബാക്കിയുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികൾ ഒന്നാംഘട്ടിൽ അലോട്ട്മെന്റിൽ ഉൾപ്പെട്ടത് മലപ്പുറത്താണ്. ഇവിടെ മെരിസ്റ്റ് സീറ്റായുള്ള 41470 സീറ്റിൽ 30882 സീറ്റിലേയ്ക്ക് ഇന്നലെ ഒന്നാം ഘട്ട അലോട്ട്മെന്റിൽ വിദ്യാർഥികൾ ഇടം നേടി.
ഇനി മലപ്പുറത്ത് 10588 സീറ്റുകളാണ് അടുത്ത ഘട്ട അലോട്ട്മെന്റുകൾക്കായി ബാക്കിയുള്ളത്. ആകെ അപേക്ഷകരിൽ പകുതിപോലും ഒന്നാംഘട്ട അലോട്ട്മെന്റിൽ ഇടം പിടിച്ചിട്ടില്ല.
മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടാകളിലേയ്ക്കുള്ള സീറ്റുകൾ കൂടി കൂട്ടിയാലും നിലവിലെ സാഹചര്യത്തിൽ നിരവധി വിദ്യാർഥികളുടെ പ്ലസ് വണ്‍ പ്രവേശനം ഇപ്പോഴും ആശങ്കയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എപ്ലസ് നേട്ടം സ്വന്തമാക്കിയവരുടെ എണ്ണം ഈ വർഷത്തേക്കാൾ മൂന്നിരട്ടിയാണ് ഉയർന്നിട്ടുള്ളത്. ഇതോടെ പ്ലസ് വണ്ണിന് ഇഷ്ടവിഷയം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും വിദ്യാർഥികൾക്ക് നേരിടുന്നു.
ഒന്നാംഘട്ട അലോട്ടമെന്റിൽ ഉൾപ്പെട്ടവർക്ക് ഇന്ന് രാവിലെ ഒൻപതു മുതൽ പ്രവേശനം ആരംഭിക്കും. ഒക്ടോബർ ഒന്നുവരെയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം.
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാവുന്നതുമാണ്. ഇതുവരെ അപേക്ഷ നല്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ടമെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.
മെരിറ്റ് സീറ്റിൽ ആകെയുള്ളത് 271136 പേർക്കാണ് പ്രവേശനം ലഭിക്കുക. അതിൽ ഇനി 52718 സീറ്റുകളാണ് ബാക്കിയുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികൾ ഒന്നാംഘട്ടിൽ അലോട്ട്മെന്റിൽ ഉൾപ്പെട്ടത് മലപ്പുറത്താണ്. ഇവിടെ മെരിസ്റ്റ് സീറ്റായുള്ള 41470 സീറ്റിൽ 30882 സീറ്റിലേയ്ക്ക് ഇന്നലെ ഒന്നാം ഘട്ട അലോട്ട്മെന്റിൽ വിദ്യാർഥികൾ ഇടം നേടി.
ഇനി മലപ്പുറത്ത് 10588 സീറ്റുകളാണ് അടുത്ത ഘട്ട അലോട്ട്മെന്റുകൾക്കായി ബാക്കിയുള്ളത്. ആകെ അപേക്ഷകരിൽ പകുതിപോലും ഒന്നാംഘട്ട അലോട്ട്മെന്റിൽ ഇടം പിടിച്ചിട്ടില്ല.
മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടാകളിലേയ്ക്കുള്ള സീറ്റുകൾ കൂടി കൂട്ടിയാലും നിലവിലെ സാഹചര്യത്തിൽ നിരവധി വിദ്യാർഥികളുടെ പ്ലസ് വണ്‍ പ്രവേശനം ഇപ്പോഴും ആശങ്കയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എപ്ലസ് നേട്ടം സ്വന്തമാക്കിയവരുടെ എണ്ണം ഈ വർഷത്തേക്കാൾ മൂന്നിരട്ടിയാണ് ഉയർന്നിട്ടുള്ളത്. ഇതോടെ പ്ലസ് വണ്ണിന് ഇഷ്ടവിഷയം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും വിദ്യാർഥികൾക്ക് നേരിടുന്നു.
ഒന്നാംഘട്ട അലോട്ടമെന്റിൽ ഉൾപ്പെട്ടവർക്ക് ഇന്ന് രാവിലെ ഒൻപതു മുതൽ പ്രവേശനം ആരംഭിക്കും. ഒക്ടോബർ ഒന്നുവരെയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം.
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാവുന്നതുമാണ്. ഇതുവരെ അപേക്ഷ നല്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ടമെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.