ന്യൂഡൽഹി: നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷാ ഘടനയിൽ അവസാന നിമിഷം മാറ്റങ്ങൾ വരുത്തിയതിനെതിരേ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ്.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന പരീക്ഷയിലെ മാറ്റങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നുള്ള 41 പിജി ഡോക്ടർമാർ ഹർജി നൽകിയത്.
മാറ്റം വരുത്തിയ പരീക്ഷാഘടന അനുസരിച്ചു സുപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയുടെ മുഴുവൻ ചോദ്യങ്ങളും ജനറൽ മെഡിസിനിൽ നിന്നാണെന്നു വിദ്യാർഥികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ധിവാൻ ചൂണ്ടിക്കാട്ടി. മുൻവർഷം വരെ ഇതു 40 ശതമാനം മാത്രമായിരുന്നു. അതിനാൽ ജനറൽ മെഡിസിനിൽ പിജി ചെയ്യാത്തവർക്കും പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു. എന്നാൽ പുതിയ ഘടന അനുസരിച്ച് പരീക്ഷ ജനറൽ മെഡിസിൻ വിദ്യാർഥികൾക്ക് അനുകൂലമായി മാറുന്ന സാഹചര്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
നവംബർ 13,14 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ വിജ്ഞാപനം ജൂലൈ 23നാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഓഗസ്റ്റ് 31നാണു പരീക്ഷയിലെ മാറ്റങ്ങൾ വ്യക്തമാക്കി പുതിയ അറിയിപ്പു വന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന പരീക്ഷയിലെ മാറ്റങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നുള്ള 41 പിജി ഡോക്ടർമാർ ഹർജി നൽകിയത്.
മാറ്റം വരുത്തിയ പരീക്ഷാഘടന അനുസരിച്ചു സുപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയുടെ മുഴുവൻ ചോദ്യങ്ങളും ജനറൽ മെഡിസിനിൽ നിന്നാണെന്നു വിദ്യാർഥികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ധിവാൻ ചൂണ്ടിക്കാട്ടി. മുൻവർഷം വരെ ഇതു 40 ശതമാനം മാത്രമായിരുന്നു. അതിനാൽ ജനറൽ മെഡിസിനിൽ പിജി ചെയ്യാത്തവർക്കും പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു. എന്നാൽ പുതിയ ഘടന അനുസരിച്ച് പരീക്ഷ ജനറൽ മെഡിസിൻ വിദ്യാർഥികൾക്ക് അനുകൂലമായി മാറുന്ന സാഹചര്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
നവംബർ 13,14 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ വിജ്ഞാപനം ജൂലൈ 23നാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഓഗസ്റ്റ് 31നാണു പരീക്ഷയിലെ മാറ്റങ്ങൾ വ്യക്തമാക്കി പുതിയ അറിയിപ്പു വന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.