കോഴിക്കോട്: നമ്മുടെ സാംസ്കാരിക പൈതൃകവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനുരഞ്ജനത്തിന് ആര് മുന്‍കൈയെടുത്താലും സ്വാഗതം ചെയ്യും. ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ നല്ല കാര്യമാണ്. പാലാ ബിഷപ് ഉന്നയിച്ച കാര്യങ്ങള്‍ പൊതുവേദിയിലല്ല പറയേണ്ടത്. അത്തരം പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിനോടാണ് പറയേണ്ടത്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏത് വിഭാഗത്തില്‍ പെട്ടവരായാലും അവരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷിക്കണം.
ഇക്കാര്യത്തിൽ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ഉണ്ടായത്. മുസ്ലിംകളെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് മന്ത്രി വി.എന്‍. വാസവന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മതം മാറ്റാനുള്ള ജിഹാദ് ഇസ്ലാമില്‍ ഇല്ല. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇസ്ലാമില്‍ ഇല്ല. സ്നേഹം കാണിച്ച് ആരെയും ഇസ്ലാമിലേക്ക് കൊണ്ടുവരുന്നില്ല. മുസ്ലിംകള്ക്ക് അങ്ങനെയൊരു അജൻഡ യില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ച നടത്തി
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് ജിഫ്രി തങ്ങളെ കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തെത്തി ഇവരെ കണ്ടത്.
ഉച്ചയ്ക്ക് 12.30 ഓടെ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തി.
അനുരഞ്ജനത്തിന് ആര് മുന്‍കൈയെടുത്താലും സ്വാഗതം ചെയ്യും. ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ നല്ല കാര്യമാണ്. പാലാ ബിഷപ് ഉന്നയിച്ച കാര്യങ്ങള്‍ പൊതുവേദിയിലല്ല പറയേണ്ടത്. അത്തരം പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിനോടാണ് പറയേണ്ടത്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏത് വിഭാഗത്തില്‍ പെട്ടവരായാലും അവരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷിക്കണം.
ഇക്കാര്യത്തിൽ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ഉണ്ടായത്. മുസ്ലിംകളെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് മന്ത്രി വി.എന്‍. വാസവന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മതം മാറ്റാനുള്ള ജിഹാദ് ഇസ്ലാമില്‍ ഇല്ല. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇസ്ലാമില്‍ ഇല്ല. സ്നേഹം കാണിച്ച് ആരെയും ഇസ്ലാമിലേക്ക് കൊണ്ടുവരുന്നില്ല. മുസ്ലിംകള്ക്ക് അങ്ങനെയൊരു അജൻഡ യില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ച നടത്തി
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് ജിഫ്രി തങ്ങളെ കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തെത്തി ഇവരെ കണ്ടത്.
ഉച്ചയ്ക്ക് 12.30 ഓടെ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തി.