ന്യൂഡൽഹി: പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന പ്രചാരണം ബോധപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണെന്നു സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേരളത്തിൽ ബിജെപി അടക്കം ഇത്തരത്തിൽ വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഒരടിസ്ഥാനവും ഇല്ലാത്ത പ്രചാരണങ്ങളാണത്. പാചക വാതകം ജിഎസ്ടിയുടെ പരിധിയിൽതന്നെയാണുള്ളത്. എന്നിട്ടും കഴിഞ്ഞ വർഷങ്ങളിൽ പാചക വാതകവിലയിൽ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച നടന്ന ജിഎസ്ടി കൗണ്സിലിൽ പങ്കെടുത്തശേഷം ഡൽഹിയിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഇക്കാര്യം എടുത്തുപറഞ്ഞത്.
ഇപ്പോൾത്തന്നെ 28 രൂപ ഡീസലിനും 26 രൂപ പെട്രോളിനും പ്രത്യേക സെസ് കേന്ദ്രം പിരിക്കുന്നുണ്ട്. ഇതിനു പുറമേ നാലു രൂപ ഡീസലിന് അഗ്രിക്കൾച്ചർ സെസും മറ്റു സെസും ഉൾപ്പടെ 30 രൂപയാണ് പിരിക്കുന്നത്. വില കുറയ്ക്കണമെങ്കിൽ ഈ സെസുകൾ ഒഴിവാക്കണം എന്നതാണ് കേരളത്തിനൊപ്പംതന്നെ മറ്റു സംസ്ഥാനങ്ങളും മുന്നോട്ട് വച്ചത്. യഥാർഥത്തിൽ ജിഎസ്ടിയിൽപെടുത്തിയാൽ ഇന്ധന വില കുറയുമെന്ന പ്രചാരണം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
പ്രത്യേക സെസ് ഏർപ്പെടുത്തുകവഴി വലിയ തോതിൽ പണം കൊടുക്കേണ്ടിവരുന്ന സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുവേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. ഇനി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽത്തന്നെ നിലവിൽ സംസ്ഥാനത്തിനു കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ പകുതികൂടി കേന്ദ്രത്തിലേക്കു പോകുന്ന അവസ്ഥയാണുണ്ടാകുന്നത്.
ഇത്തരത്തിൽ കേരളത്തിനു കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ ഭീമമായ ഒരു ഭാഗം വീണ്ടും നഷ്ടപ്പെടും. അത് സംസ്ഥാനത്തിന്റെ സാന്പത്തിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ കേരളം ശക്തമായി കഴിഞ്ഞ ജിഎസ്ടി യോഗത്തിൽ ഉയർത്തിക്കാട്ടുകയും അതിന് അംഗീകാരം ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ലിറ്റർ താഴെയുള്ള വെളിച്ചെണ്ണയുടെ പായ്ക്കുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നീക്കത്തെയും കേരളം ശക്തമായി എതിർത്തു. ഗോവ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതിനെ എതിർത്തു. കർഷകരെയും ഉപഭോക്താക്കളെയും ഇത് വ്യാപകമായി ബാധിക്കും. അതിനാൽ വിശദമായി ചർച്ച ചെയ്തു മാത്രമേ ഇക്കാര്യത്തിൽ അന്തി തീരുമാനം എടുക്കാവൂ എന്നാവശ്യപ്പെട്ടെന്നും ബാലഗോപാൽ പറഞ്ഞു.
നിലവിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ജിഎസ്ടി നഷ്ടപരിഹാര കാലവധി ജൂലൈയിൽ അവസാനിക്കും. ഇത് ദീർഘിപ്പിക്കണം എന്നാണ് ഒട്ടു മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിനുവേണ്ടി സംസ്ഥാനങ്ങളിൽനിന്നു പിരിക്കുന്ന സെസ് അടുത്ത അഞ്ചു വർഷത്തേക്കുകൂടി തുടരുമെന്നാണ് കേന്ദ്രം ഇതിനോടു പ്രതികരിച്ചത്.
നികുതിഘടനയിൽ അടിമുടി പരിഷ്കാരം വേണമെന്നും വരുമാനത്തിലെ ചോർച്ച തടയാനുള്ള നടപടികളും വേണമെന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ധനവിലയിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുകണെന്ന ആരോപണം ശരിയല്ലെന്നും, നികുതി രഹിതമായ ഒരു സന്പദ്വ്യവസ്ഥ സ്വീകാര്യമല്ലെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.
കേരളത്തിൽ ബിജെപി അടക്കം ഇത്തരത്തിൽ വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നുണ്ട്. ഒരടിസ്ഥാനവും ഇല്ലാത്ത പ്രചാരണങ്ങളാണത്. പാചക വാതകം ജിഎസ്ടിയുടെ പരിധിയിൽതന്നെയാണുള്ളത്. എന്നിട്ടും കഴിഞ്ഞ വർഷങ്ങളിൽ പാചക വാതകവിലയിൽ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച നടന്ന ജിഎസ്ടി കൗണ്സിലിൽ പങ്കെടുത്തശേഷം ഡൽഹിയിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഇക്കാര്യം എടുത്തുപറഞ്ഞത്.
ഇപ്പോൾത്തന്നെ 28 രൂപ ഡീസലിനും 26 രൂപ പെട്രോളിനും പ്രത്യേക സെസ് കേന്ദ്രം പിരിക്കുന്നുണ്ട്. ഇതിനു പുറമേ നാലു രൂപ ഡീസലിന് അഗ്രിക്കൾച്ചർ സെസും മറ്റു സെസും ഉൾപ്പടെ 30 രൂപയാണ് പിരിക്കുന്നത്. വില കുറയ്ക്കണമെങ്കിൽ ഈ സെസുകൾ ഒഴിവാക്കണം എന്നതാണ് കേരളത്തിനൊപ്പംതന്നെ മറ്റു സംസ്ഥാനങ്ങളും മുന്നോട്ട് വച്ചത്. യഥാർഥത്തിൽ ജിഎസ്ടിയിൽപെടുത്തിയാൽ ഇന്ധന വില കുറയുമെന്ന പ്രചാരണം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
പ്രത്യേക സെസ് ഏർപ്പെടുത്തുകവഴി വലിയ തോതിൽ പണം കൊടുക്കേണ്ടിവരുന്ന സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുവേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. ഇനി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽത്തന്നെ നിലവിൽ സംസ്ഥാനത്തിനു കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ പകുതികൂടി കേന്ദ്രത്തിലേക്കു പോകുന്ന അവസ്ഥയാണുണ്ടാകുന്നത്.
ഇത്തരത്തിൽ കേരളത്തിനു കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ ഭീമമായ ഒരു ഭാഗം വീണ്ടും നഷ്ടപ്പെടും. അത് സംസ്ഥാനത്തിന്റെ സാന്പത്തിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ കേരളം ശക്തമായി കഴിഞ്ഞ ജിഎസ്ടി യോഗത്തിൽ ഉയർത്തിക്കാട്ടുകയും അതിന് അംഗീകാരം ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ലിറ്റർ താഴെയുള്ള വെളിച്ചെണ്ണയുടെ പായ്ക്കുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നീക്കത്തെയും കേരളം ശക്തമായി എതിർത്തു. ഗോവ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതിനെ എതിർത്തു. കർഷകരെയും ഉപഭോക്താക്കളെയും ഇത് വ്യാപകമായി ബാധിക്കും. അതിനാൽ വിശദമായി ചർച്ച ചെയ്തു മാത്രമേ ഇക്കാര്യത്തിൽ അന്തി തീരുമാനം എടുക്കാവൂ എന്നാവശ്യപ്പെട്ടെന്നും ബാലഗോപാൽ പറഞ്ഞു.
നിലവിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ജിഎസ്ടി നഷ്ടപരിഹാര കാലവധി ജൂലൈയിൽ അവസാനിക്കും. ഇത് ദീർഘിപ്പിക്കണം എന്നാണ് ഒട്ടു മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിനുവേണ്ടി സംസ്ഥാനങ്ങളിൽനിന്നു പിരിക്കുന്ന സെസ് അടുത്ത അഞ്ചു വർഷത്തേക്കുകൂടി തുടരുമെന്നാണ് കേന്ദ്രം ഇതിനോടു പ്രതികരിച്ചത്.
നികുതിഘടനയിൽ അടിമുടി പരിഷ്കാരം വേണമെന്നും വരുമാനത്തിലെ ചോർച്ച തടയാനുള്ള നടപടികളും വേണമെന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ധനവിലയിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുകണെന്ന ആരോപണം ശരിയല്ലെന്നും, നികുതി രഹിതമായ ഒരു സന്പദ്വ്യവസ്ഥ സ്വീകാര്യമല്ലെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.