തിരുവനന്തപുരം: ഗോഡൗണുകളിൽനിന്നു ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലും റേഷൻകടകളിലും എത്തിക്കുന്ന വാഹനങ്ങളുടെ ചരക്കുനീക്കം അറിയാനാകുന്ന ജിപിഎസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) പുനഃസ്ഥാപിക്കാൻ കർശന നടപടികൾ തുടങ്ങി.
ഈ തീരുമാനം നേരത്തേ ഉന്നതതല ഒത്താശയോടെ അട്ടിമറിക്കുകയായിരുന്നു. ഭക്ഷ്യ- പൊതു വിതരണ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ തുടങ്ങിയത്.
ജിപിഎസ് സംവിധാനത്തിനൊപ്പം മൊബൈൽ ആപ്ലിക്കേഷനുംകൂടി വരുന്നതോടെ സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളുടെയും റേഷൻ സാധനങ്ങളുടെയും വിതരണം കൂടുതൽ സുതാര്യമാക്കാനാകുമെന്നാണു കരുതുന്നത്.
ഈ തീരുമാനം നേരത്തേ ഉന്നതതല ഒത്താശയോടെ അട്ടിമറിക്കുകയായിരുന്നു. ഭക്ഷ്യ- പൊതു വിതരണ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ തുടങ്ങിയത്.
ജിപിഎസ് സംവിധാനത്തിനൊപ്പം മൊബൈൽ ആപ്ലിക്കേഷനുംകൂടി വരുന്നതോടെ സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളുടെയും റേഷൻ സാധനങ്ങളുടെയും വിതരണം കൂടുതൽ സുതാര്യമാക്കാനാകുമെന്നാണു കരുതുന്നത്.