+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലാ ബിഷപ് പങ്കുവച്ച ആശങ്കകൾക്കു പരിഹാരമുണ്ടാക്കണം: കെ. സുധാകരന്‍

കൊച്ചി: പാലാ ബിഷപ് പങ്കുവച്ച ആശങ്കകള്‍ക്കു പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നു കെപിസിസി പ്രസിഡന്‍
പാലാ ബിഷപ് പങ്കുവച്ച ആശങ്കകൾക്കു  പരിഹാരമുണ്ടാക്കണം: കെ. സുധാകരന്‍
കൊച്ചി: പാലാ ബിഷപ് പങ്കുവച്ച ആശങ്കകള്‍ക്കു പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. സാമുദായിക വികാരം കുത്തിയിളക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയോടു പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിനും സര്‍ക്കാരിനും നിസംഗതയാണെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിയില്‍ സുധാകരന്‍ പറഞ്ഞു.

ബിഷപ്പിന്‍റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹത്തിന്‍റെ പ്രസംഗം പൂര്‍ണമായി കേള്‍ക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്. ജിഹാദ് എന്ന പദം ഇന്നലെയുണ്ടായതല്ല. കാലങ്ങളായി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്‍റെ യാഥാര്‍ഥ്യമെന്തെന്നു സര്‍ക്കാര്‍ ജനത്തെ ബോധ്യപ്പെടുത്തണം. മതസൗഹാര്‍ദത്തിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രി പ്രസ്താവന മാത്രം നടത്തിയാല്‍ പോരാ, നടപടികളും വേണം.

മതേതരത്വത്തിനു മുറിവേല്‍ക്കുന്നതു നോക്കിനില്‍ക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. സമാധാനത്തിനായി മതനേതാക്കളുമായി ചര്‍ച്ച നടത്തുന്നതു തുടരും. മന്ത്രി വി.എന്‍. വാസവന്‍റെ സന്ദര്‍ശനം ഫലപ്രദമായിട്ടില്ല. വിഷയത്തില്‍ സിപിഎമ്മിന്‍റെ നിലപാടില്‍ സ്ഥിരതയില്ല. ബിഷപ്പിന്‍റെ പ്രസ്താവനയുടെ തെറ്റും ശരിയും വിലയിരുത്തേണ്ടത് എല്ലാവരും ഒന്നിച്ചിരിക്കുന്ന വേദിയിലാണ്.

കേരളത്തില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണു ബിജെപി ശ്രമം. കോണ്‍ഗ്രസിനു സിപിഎമ്മിനേക്കാള്‍ വലിയ ശത്രു ബിജെപിയാണ്. ഇതു കോടിയേരിക്കു മനസിലാവില്ല. ഒരു സംസ്ഥാനത്തു മാത്രം വേരോട്ടമുള്ള സിപിഎമ്മിനെ എന്തിനു കോണ്‍ഗ്രസ് ഭയപ്പെടണം? തുടര്‍ഭരണം കിട്ടിയെന്ന അഹങ്കാരം സിപിഎമ്മിന് വേണ്ട.

വോട്ടുവിഹിതത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം 0.2 ശതമാനം മാത്രമാണ്. പുതിയ രീതിയിലുള്ള പാര്‍ട്ടി പുനഃസംഘടന അത്ര എളുപ്പമല്ലെങ്കിലും താഴേത്തട്ടു മുതല്‍ ചര്‍ച്ചകള്‍ നടത്തി പൂര്‍ത്തിയാക്കുമെന്നും സുധാകരൻ പറഞ്ഞു.