പാലാ: പോലീസിന്റെ സല്യൂട്ട് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി എംപി. പാലാ ബിഷപ്സ് ഹൗസിലെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിലാണു തൃശൂരിലെ സംഭവത്തോട് പ്രതികരിച്ചത്.
സല്യൂട്ട് വിവാദത്തിൽ നാട്ടുനടപ്പ് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. പോലീസ് അസോസിയേഷൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമല്ല, പോലീസുകാരുടെ ക്ഷേമത്തിനുവേണ്ടിയാണ്. അസോസിയേഷന് രാഷ്ട്രീയം കളിക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞദിവസം തൃശൂരിൽ സുരേഷ് ഗോപി ഒല്ലൂർ എസ്ഐയോട് സല്യൂട്ട് ചോദിച്ചു വാങ്ങിയത് വിവാദങ്ങൾക്ക് ഈടയാക്കിയിരുന്നു. സല്യൂട്ട് വിവാദം സംബന്ധിച്ച് കെഎസ്യു ഡിജിപിക്കു പരാതി നല്കിയിട്ടുണ്ട്.
സല്യൂട്ട് വിവാദത്തിൽ നാട്ടുനടപ്പ് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. പോലീസ് അസോസിയേഷൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമല്ല, പോലീസുകാരുടെ ക്ഷേമത്തിനുവേണ്ടിയാണ്. അസോസിയേഷന് രാഷ്ട്രീയം കളിക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞദിവസം തൃശൂരിൽ സുരേഷ് ഗോപി ഒല്ലൂർ എസ്ഐയോട് സല്യൂട്ട് ചോദിച്ചു വാങ്ങിയത് വിവാദങ്ങൾക്ക് ഈടയാക്കിയിരുന്നു. സല്യൂട്ട് വിവാദം സംബന്ധിച്ച് കെഎസ്യു ഡിജിപിക്കു പരാതി നല്കിയിട്ടുണ്ട്.