തിരുവനന്തപുരം: പോലീസിനായി വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള ടെൻഡർ നടപടികളുമായി സംസ്ഥാന സർക്കാർ. ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ സംസ്ഥാന പോലീസ് മേധാവി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വിളിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലിരിക്കേയാണ് ഉന്നതർക്കു ചുറ്റുന്നതിനായി വീണ്ടും ഹെലികോപ്ടർ വാടകക്ക് എടുക്കാൻ സർക്കാർ നീക്കമെന്ന ആക്ഷേപമുയരുന്നത്.
രാജ്യത്തെ പൊതു- സ്വകാര്യ മേഖലയിലുള്ളവരിൽ നിന്നും ഹെലികോപ്റ്ററിനുള്ള ടെൻഡർ ക്ഷണിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടാനും പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കുമെന്ന പേരിലാണ് ഡൽഹി ആസ്ഥാനമായ പവൻഹാംസിൽ നിന്നും 11 സീറ്റുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്റർ ആഭ്യന്തര വകുപ്പ് വാടയ്ക്ക് എടുത്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
പ്രതിമാസം 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയും അതിൽ കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ മണിക്കൂറിന് നിശ്ചിത തുകയുമായിരുന്നു കരാർ. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെൻഡർ നടപടി ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് അനുമതി നൽകിയതെന്നായിരുന്നു അന്നു സർക്കാർ വാദം.
പകുതി വാടകയ്ക്ക് ഹെലികോപ്റ്റർ നൽകാമെന്ന വാഗ്ദാനവുമായി കന്പനികൾ സർക്കാരിനെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ജിഎസ്ടി ഉൾപ്പെടെ 22.2 കോടി രൂപയാണ് ഒരു വർഷം ചെലവായത്.
മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നൽകിയത്.22.2 കോടി രൂപ പോലീസ് ഫണ്ടിൽനിന്ന് ഈടാക്കിയതായി ആക്ഷേപം ഉയർന്നപ്പോൾ അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബഹ്റ നിലപാട് മാറ്റി.
ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെങ്കിൽ ടെൻഡർ വഴി വേണമെന്നും അതാണ് സർക്കാരിന് ലാഭമെന്നും കാണിച്ച് ജനുവരിയിൽ സർക്കാരിന് കത്തു നൽകുകയായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ ടെൻഡർ നടപടികളിലേക്കു നീങ്ങുന്നത്.
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലിരിക്കേയാണ് ഉന്നതർക്കു ചുറ്റുന്നതിനായി വീണ്ടും ഹെലികോപ്ടർ വാടകക്ക് എടുക്കാൻ സർക്കാർ നീക്കമെന്ന ആക്ഷേപമുയരുന്നത്.
രാജ്യത്തെ പൊതു- സ്വകാര്യ മേഖലയിലുള്ളവരിൽ നിന്നും ഹെലികോപ്റ്ററിനുള്ള ടെൻഡർ ക്ഷണിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടാനും പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കുമെന്ന പേരിലാണ് ഡൽഹി ആസ്ഥാനമായ പവൻഹാംസിൽ നിന്നും 11 സീറ്റുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്റർ ആഭ്യന്തര വകുപ്പ് വാടയ്ക്ക് എടുത്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
പ്രതിമാസം 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയും അതിൽ കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ മണിക്കൂറിന് നിശ്ചിത തുകയുമായിരുന്നു കരാർ. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെൻഡർ നടപടി ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് അനുമതി നൽകിയതെന്നായിരുന്നു അന്നു സർക്കാർ വാദം.
പകുതി വാടകയ്ക്ക് ഹെലികോപ്റ്റർ നൽകാമെന്ന വാഗ്ദാനവുമായി കന്പനികൾ സർക്കാരിനെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ജിഎസ്ടി ഉൾപ്പെടെ 22.2 കോടി രൂപയാണ് ഒരു വർഷം ചെലവായത്.
മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നൽകിയത്.22.2 കോടി രൂപ പോലീസ് ഫണ്ടിൽനിന്ന് ഈടാക്കിയതായി ആക്ഷേപം ഉയർന്നപ്പോൾ അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബഹ്റ നിലപാട് മാറ്റി.
ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെങ്കിൽ ടെൻഡർ വഴി വേണമെന്നും അതാണ് സർക്കാരിന് ലാഭമെന്നും കാണിച്ച് ജനുവരിയിൽ സർക്കാരിന് കത്തു നൽകുകയായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ ടെൻഡർ നടപടികളിലേക്കു നീങ്ങുന്നത്.