തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കായിക നയം ജനുവരിയിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആരംഭിക്കുന്ന മൂന്നു ഫുട്ബോൾ അക്കാഡമികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുക്കുയായിരുന്നു മുഖ്യമന്ത്രി.
എല്ലാ പഞ്ചായത്തിലും കളിക്കളമെന്ന പ്രഖ്യാപനം യാതാർഥ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സർവേ നടപടി ആരംഭിച്ചു. ചെറിയ പ്രായത്തിൽ തന്നെ കായികതാരങ്ങളെ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കണം. ഫുട്ബോൾ പരിശീലനത്തിനായി 20 സ്കൂളുകളിൽ തുടങ്ങിയ കിക്കോഫ് ഇതിനുദാഹരണമാണ്. ഇവയുടെ തുർച്ചയാണ് മൂന്ന് ഫു്ടബോൾ അക്കാഡമികൾ.. മികച്ച പരിശീലനം നല്കിയാൽ മികച്ച ഫുട്ബോൾ താരങ്ങളെ വളർത്തി എടുക്കാൻ കഴിയും. അതിനായാണ് ഫുട്ബോൾ അക്കാഡമികൾ സ്ഥാപിക്കുന്നത്. കണ്ണൂർ,എറണാകുളം അക്കാഡമികൾ വനിതകൾക്ക് മാത്രമാണ്.
സ്കൂൾ, കോളജ് തലങ്ങളിൽ ഫുട്ബോൾ കൂടുതൽ പ്രോത്സാഹിപ്പിക്കും. സ്പോർട്സ് ക്വാട്ടയിൽ 550 കായികതാരങ്ങൾക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നിയമനം നല്കി. ജനാധിപത്യരീതിയിൽ സ്പോർട്സ് കൗണ്‍സിലുകൾ പുനഃസംഘടിപ്പിച്ചു. കായികരംഗത്ത് കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തികരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ പഞ്ചായത്തിലും കളിക്കളമെന്ന പ്രഖ്യാപനം യാതാർഥ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സർവേ നടപടി ആരംഭിച്ചു. ചെറിയ പ്രായത്തിൽ തന്നെ കായികതാരങ്ങളെ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കണം. ഫുട്ബോൾ പരിശീലനത്തിനായി 20 സ്കൂളുകളിൽ തുടങ്ങിയ കിക്കോഫ് ഇതിനുദാഹരണമാണ്. ഇവയുടെ തുർച്ചയാണ് മൂന്ന് ഫു്ടബോൾ അക്കാഡമികൾ.. മികച്ച പരിശീലനം നല്കിയാൽ മികച്ച ഫുട്ബോൾ താരങ്ങളെ വളർത്തി എടുക്കാൻ കഴിയും. അതിനായാണ് ഫുട്ബോൾ അക്കാഡമികൾ സ്ഥാപിക്കുന്നത്. കണ്ണൂർ,എറണാകുളം അക്കാഡമികൾ വനിതകൾക്ക് മാത്രമാണ്.
സ്കൂൾ, കോളജ് തലങ്ങളിൽ ഫുട്ബോൾ കൂടുതൽ പ്രോത്സാഹിപ്പിക്കും. സ്പോർട്സ് ക്വാട്ടയിൽ 550 കായികതാരങ്ങൾക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നിയമനം നല്കി. ജനാധിപത്യരീതിയിൽ സ്പോർട്സ് കൗണ്‍സിലുകൾ പുനഃസംഘടിപ്പിച്ചു. കായികരംഗത്ത് കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തികരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.