കണ്ണൂർ: സിപിഎം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ. മീനാക്ഷി ടീച്ചർ (87) നിര്യാതയായി. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളാണ്. 1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972ലാണ് അന്ന് ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.
34 വർഷം പള്ളിക്കുന്ന് ഹൈസ്കൂൾ അധ്യാപികയായിരുന്നു. പ്രധാന അധ്യാപികയായാണ് വിരമിച്ചത്. എൻസി ശേഖർ പുരസ്കാരം, ദേവയാനി സ്മാരക പുരസ്കാരം, വിനോദിനി നാലപ്പാടം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. മക്കൾ: ശോഭ, സുധ (റിട്ട. ലൈബ്രേറിയൻ, കണ്ണൂർ സർവകലാശാല ), മധു (റിട്ട. തലശേരി റൂറൽ ബാങ്ക്), ജ്യോതി (ദുബായ്), സാനു(ദേശാഭിമാനി, കണ്ണൂർ). മരുമക്കൾ: കെ.കെ. ബീന (അധ്യാപിക, ശ്രീപുരം സ്കൂൾ), ആലീസ്(ദുബായ്), എം. രഞ്ജിനി (അധ്യാപിക, അരോളി ഗവ. സ്കൂൾ), പരേതനായ കെ.ഇ. ഗംഗാധരൻ (മനുഷ്യാവകാശ കമ്മീഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ (പയ്യാമ്പലം), പരേതയായ സാവിത്രി.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളാണ്. 1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972ലാണ് അന്ന് ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.
34 വർഷം പള്ളിക്കുന്ന് ഹൈസ്കൂൾ അധ്യാപികയായിരുന്നു. പ്രധാന അധ്യാപികയായാണ് വിരമിച്ചത്. എൻസി ശേഖർ പുരസ്കാരം, ദേവയാനി സ്മാരക പുരസ്കാരം, വിനോദിനി നാലപ്പാടം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. മക്കൾ: ശോഭ, സുധ (റിട്ട. ലൈബ്രേറിയൻ, കണ്ണൂർ സർവകലാശാല ), മധു (റിട്ട. തലശേരി റൂറൽ ബാങ്ക്), ജ്യോതി (ദുബായ്), സാനു(ദേശാഭിമാനി, കണ്ണൂർ). മരുമക്കൾ: കെ.കെ. ബീന (അധ്യാപിക, ശ്രീപുരം സ്കൂൾ), ആലീസ്(ദുബായ്), എം. രഞ്ജിനി (അധ്യാപിക, അരോളി ഗവ. സ്കൂൾ), പരേതനായ കെ.ഇ. ഗംഗാധരൻ (മനുഷ്യാവകാശ കമ്മീഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ (പയ്യാമ്പലം), പരേതയായ സാവിത്രി.