തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17% പേർക്ക് ഒരു ഡോസ് വാക്സിൻ നൽകി. 2,30,09,295 പേർക്കാണ് ആദ്യ ഡോസ് നൽകിക്കഴിഞ്ഞത്. 32.17% പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. 92,31,936 പേർക്കാണ് രണ്ടു ഡോസും നൽകിയത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,22,41,231 ഡോസ് വാക്സിൻ നൽകി.
18 വയസിനു മുകളിലുള്ള ബാക്കിയുള്ളവർക്കുകൂടി ഈ മാസത്തിൽത്തന്നെ വാക്സിൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു മൂന്നു മാസങ്ങൾക്കകം രണ്ടാം ഡോസ് വാക്സിനേഷനും പൂർത്തിയാക്കാൻ കഴിയുമെന്നാണു കരുതുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
രോഗം ബാധിച്ച ശേഷം ആശുപത്രികളിൽ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടാകുന്നുണ്ട്. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30% വർധിച്ചു. ഓഗസ്റ്റിൽ അത് 22 ശതമാനമായിരുന്നു.
കോവിഡ് കാരണം മരണമടയുന്നവരിൽ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങൾ ഉള്ളവരുമാണ്. തക്കസമയത്ത് ചികിത്സ നേടിയാൽ വലിയൊരളവ് മരണങ്ങൾ കുറച്ചുനിർത്താൻ സാധിക്കും.
18 വയസിനു മുകളിലുള്ള ബാക്കിയുള്ളവർക്കുകൂടി ഈ മാസത്തിൽത്തന്നെ വാക്സിൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു മൂന്നു മാസങ്ങൾക്കകം രണ്ടാം ഡോസ് വാക്സിനേഷനും പൂർത്തിയാക്കാൻ കഴിയുമെന്നാണു കരുതുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
രോഗം ബാധിച്ച ശേഷം ആശുപത്രികളിൽ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടാകുന്നുണ്ട്. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30% വർധിച്ചു. ഓഗസ്റ്റിൽ അത് 22 ശതമാനമായിരുന്നു.
കോവിഡ് കാരണം മരണമടയുന്നവരിൽ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങൾ ഉള്ളവരുമാണ്. തക്കസമയത്ത് ചികിത്സ നേടിയാൽ വലിയൊരളവ് മരണങ്ങൾ കുറച്ചുനിർത്താൻ സാധിക്കും.