തിരുവനന്തപുരം: അഞ്ചുവർഷത്തിലധികം ഭാരവാഹികളായിരുന്നവരെ കെപിസിസി, ഡിസിസി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടെന്നു ധാരണ.
കെപിസിസി, ഡിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതു സംബന്ധിച്ചു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ നടത്തിയ ചർച്ചയിലാണു തീരുമാനം.
ജനപ്രതിനിധികളെ ഭാരവാഹികളായി നിയമിക്കേണ്ടെന്ന കാര്യത്തിലും ഏതാണ്ടു ധാരണയായി. പുതിയ ഭാരവാഹികളെ സംബന്ധിച്ച പൊതുമാർഗരേഖയ്ക്കാണ് ഇന്നലെ രൂപംനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളുടെ പേരുൾപ്പെടെയുള്ള ചർച്ചകളിലേക്കു വൈകാതെ കടക്കും.
രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന് ഹൈക്കമാൻഡിന്റെ അനുമതി ആവശ്യമാണ്. നിലവിൽ 22 അംഗങ്ങളാണ് രാഷ്ട്രീയകാര്യസമിതിയിലുള്ളത്. പ്രവർത്തനരംഗത്തു സജീവമല്ലാത്തവരെ ഒഴിവാക്കി പുതിയ സമിതിക്കു രൂപം നൽകും.
നിലവിൽ കെപിസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും ജനപ്രതിനിധികളാണ്. ഈ സാഹചര്യത്തിൽ ഭാരവാഹിത്വത്തിൽനിന്നു ജനപ്രതിനിധികളെ പൂർണമായും ഒഴിവാക്കാൻ സാധിക്കുമോ എന്ന പ്രശ്നമുണ്ട്.
ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം എന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. എന്നാൽ, എത്രപേർ എന്ന തീരുമാനത്തിലേക്കു കടന്നിട്ടില്ല. തുടർചർച്ചകളിൽ മാത്രമേ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ. എഐസിസിയുടെ പ്രത്യേക താത്പര്യമുള്ള ആൾക്കാരുടെ കാര്യത്തിൽ മാത്രമാകും മാർഗരേഖയിൽനിന്നു വ്യതിചലിച്ചുള്ള നിയമനം. ഏതായാലും നിലവിലുള്ള മാതൃകയിലുള്ള ജംബോ കമ്മിറ്റികൾ കെപിസിസിക്കോ ഡിസിസിക്കോ ഉണ്ടാകില്ല.
പുതിയ ഭാരവാഹികളുടെ പ്രവർത്തനം നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. കാര്യക്ഷമതയില്ലാത്തവരെ നിശ്ചിത കാലാവധിക്കു ശേഷം നീക്കം ചെയ്യാനും ആലോചനയുണ്ട്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനം പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കു കാരണമായതിനാൽ ഇനി അങ്ങോട്ടുള്ള നീക്കങ്ങൾ സൂക്ഷിച്ചായിരിക്കും. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആലോചിച്ചു മാത്രമായിരിക്കും ഭാരവാഹികളുടെ നിയമനം നടത്തുക. ഹൈക്കമാൻഡും ഇക്കാര്യത്തിൽ പുതിയ നേതൃത്വത്തിനു നിർദേശം നൽകിയിട്ടുണ്ട്.
കെപിസിസി, ഡിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതു സംബന്ധിച്ചു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ നടത്തിയ ചർച്ചയിലാണു തീരുമാനം.
ജനപ്രതിനിധികളെ ഭാരവാഹികളായി നിയമിക്കേണ്ടെന്ന കാര്യത്തിലും ഏതാണ്ടു ധാരണയായി. പുതിയ ഭാരവാഹികളെ സംബന്ധിച്ച പൊതുമാർഗരേഖയ്ക്കാണ് ഇന്നലെ രൂപംനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളുടെ പേരുൾപ്പെടെയുള്ള ചർച്ചകളിലേക്കു വൈകാതെ കടക്കും.
രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന് ഹൈക്കമാൻഡിന്റെ അനുമതി ആവശ്യമാണ്. നിലവിൽ 22 അംഗങ്ങളാണ് രാഷ്ട്രീയകാര്യസമിതിയിലുള്ളത്. പ്രവർത്തനരംഗത്തു സജീവമല്ലാത്തവരെ ഒഴിവാക്കി പുതിയ സമിതിക്കു രൂപം നൽകും.
നിലവിൽ കെപിസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും ജനപ്രതിനിധികളാണ്. ഈ സാഹചര്യത്തിൽ ഭാരവാഹിത്വത്തിൽനിന്നു ജനപ്രതിനിധികളെ പൂർണമായും ഒഴിവാക്കാൻ സാധിക്കുമോ എന്ന പ്രശ്നമുണ്ട്.
ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം എന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. എന്നാൽ, എത്രപേർ എന്ന തീരുമാനത്തിലേക്കു കടന്നിട്ടില്ല. തുടർചർച്ചകളിൽ മാത്രമേ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ. എഐസിസിയുടെ പ്രത്യേക താത്പര്യമുള്ള ആൾക്കാരുടെ കാര്യത്തിൽ മാത്രമാകും മാർഗരേഖയിൽനിന്നു വ്യതിചലിച്ചുള്ള നിയമനം. ഏതായാലും നിലവിലുള്ള മാതൃകയിലുള്ള ജംബോ കമ്മിറ്റികൾ കെപിസിസിക്കോ ഡിസിസിക്കോ ഉണ്ടാകില്ല.
പുതിയ ഭാരവാഹികളുടെ പ്രവർത്തനം നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. കാര്യക്ഷമതയില്ലാത്തവരെ നിശ്ചിത കാലാവധിക്കു ശേഷം നീക്കം ചെയ്യാനും ആലോചനയുണ്ട്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനം പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കു കാരണമായതിനാൽ ഇനി അങ്ങോട്ടുള്ള നീക്കങ്ങൾ സൂക്ഷിച്ചായിരിക്കും. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആലോചിച്ചു മാത്രമായിരിക്കും ഭാരവാഹികളുടെ നിയമനം നടത്തുക. ഹൈക്കമാൻഡും ഇക്കാര്യത്തിൽ പുതിയ നേതൃത്വത്തിനു നിർദേശം നൽകിയിട്ടുണ്ട്.