കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ എടുക്കുന്ന ഏതു തീരുമാനത്തെയും പൂര്‍ണമായി അംഗീകരിക്കുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതി.
അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്റെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര പ്രതിനിധിസഭാ യോഗം വിഷയത്തില്‍ മാര്‍ കരിയിലിനു പൂര്‍ണ പിന്തുണ അറിയിച്ചു. ഈ തീരുമാനം അതിരൂപതയിലെ ഔദ്യോഗിക അല്മായ പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങളും സ്വീകരിക്കും. സഭയില്‍ വിഭാഗീയതയുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അംഗങ്ങളില്‍ നിന്ന് ഉണ്ടാകരുതെന്നും യോഗം ഓര്‍മിപ്പിച്ചു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന കേന്ദ്ര പ്രതിനിധിസഭാ യോഗത്തില്‍ ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, അതിരൂപത ട്രഷറര്‍ എസ്.ഐ. തോമസ്, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജോബി ജോസഫ് എന്നിവരും കേന്ദ്രപ്രതിനിധി സഭാ അംഗങ്ങളും പ്രസംഗിച്ചു.
അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്റെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര പ്രതിനിധിസഭാ യോഗം വിഷയത്തില്‍ മാര്‍ കരിയിലിനു പൂര്‍ണ പിന്തുണ അറിയിച്ചു. ഈ തീരുമാനം അതിരൂപതയിലെ ഔദ്യോഗിക അല്മായ പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങളും സ്വീകരിക്കും. സഭയില്‍ വിഭാഗീയതയുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അംഗങ്ങളില്‍ നിന്ന് ഉണ്ടാകരുതെന്നും യോഗം ഓര്‍മിപ്പിച്ചു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന കേന്ദ്ര പ്രതിനിധിസഭാ യോഗത്തില്‍ ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, അതിരൂപത ട്രഷറര്‍ എസ്.ഐ. തോമസ്, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജോബി ജോസഫ് എന്നിവരും കേന്ദ്രപ്രതിനിധി സഭാ അംഗങ്ങളും പ്രസംഗിച്ചു.