തിരുവനന്തപുരം: കോളജുകൾ തുറക്കുന്നതിനു മുന്നോടിയായി അതത് കോളജുകൾ കേന്ദ്രീകരിച്ചു ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു.
ഒക്ടോബർ നാലിന് കോളജുകൾ തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രിൻസിപ്പൽമാരുടെ യോഗത്തിനു ശേഷമാണ് മന്ത്രി ഇതു പറഞ്ഞത്. സ്ഥാപനതലത്തിൽ രൂപീകരിക്കുന്ന ജാഗ്രതാ സമിതിയിൽ ബന്ധപ്പെട്ട വാർഡ് കൗണ്‍സിലർ, ആരോഗ്യപ്രവർത്തകർ, പിടിഎ ഭാരവാഹികൾ എന്നിവർ അംഗങ്ങളായിരിക്കും.
നിലവിൽ സിഎഫ്എൽടിസികളായി പ്രവർത്തിക്കുന്ന കോളജുകളും ഹോസ്റ്റലുകളും വിട്ടുനല്‍കണമെന്ന് കളക്ടർമാരോട് ആവശ്യപ്പെടും. കോളജുകളുടെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും സഹകരണം ആവശ്യപ്പെടണമെന്നും പ്രിൻസിപ്പൽമാർക്ക് മന്ത്രി നിർദേശം നല്കി. സമയക്രമം നിശ്ചയിക്കാൻ പ്രിൻസിപ്പൽമാർക്ക് വിവേചനാധികാരമുണ്ട്.
ക്ലാസിലെത്തുന്ന ഏതെങ്കിലും കുട്ടി കോവിഡ് പോസിറ്റീവ് ആയാൽ ആ കുട്ടിയുമായി പ്രൈമറി കോണ്ടാക്ടുള്ളവർ ക്വാറന്റൈനിൽ പോകണം.
ഒക്ടോബർ നാലിന് കോളജുകൾ തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രിൻസിപ്പൽമാരുടെ യോഗത്തിനു ശേഷമാണ് മന്ത്രി ഇതു പറഞ്ഞത്. സ്ഥാപനതലത്തിൽ രൂപീകരിക്കുന്ന ജാഗ്രതാ സമിതിയിൽ ബന്ധപ്പെട്ട വാർഡ് കൗണ്‍സിലർ, ആരോഗ്യപ്രവർത്തകർ, പിടിഎ ഭാരവാഹികൾ എന്നിവർ അംഗങ്ങളായിരിക്കും.
നിലവിൽ സിഎഫ്എൽടിസികളായി പ്രവർത്തിക്കുന്ന കോളജുകളും ഹോസ്റ്റലുകളും വിട്ടുനല്‍കണമെന്ന് കളക്ടർമാരോട് ആവശ്യപ്പെടും. കോളജുകളുടെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും സഹകരണം ആവശ്യപ്പെടണമെന്നും പ്രിൻസിപ്പൽമാർക്ക് മന്ത്രി നിർദേശം നല്കി. സമയക്രമം നിശ്ചയിക്കാൻ പ്രിൻസിപ്പൽമാർക്ക് വിവേചനാധികാരമുണ്ട്.
ക്ലാസിലെത്തുന്ന ഏതെങ്കിലും കുട്ടി കോവിഡ് പോസിറ്റീവ് ആയാൽ ആ കുട്ടിയുമായി പ്രൈമറി കോണ്ടാക്ടുള്ളവർ ക്വാറന്റൈനിൽ പോകണം.