കൊച്ചി: പട്ടയഭൂമിയില്‍നിന്ന് അനധികൃതമായി മരം മുറിച്ചു കടത്തിയ കേസില്‍ പ്രതികള്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്നും മരങ്ങള്‍ മുറിച്ചു കടത്തിയതിന് മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 68 കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നും ഹൈക്കോടതി .
പട്ടയ ഭൂമിയിലെ മരം മുറിക്കല്‍ കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവര്ത്തകൻ ജോര്‍ജ് വട്ടുകുളം നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വാക്കാൽ ഇങ്ങനെ ചോദിച്ചത്.
എന്നാല്‍, പ്രതികളിലേറെയും ചെറുകിട ഭൂവുടമകളും കൃഷിക്കാരും പട്ടിക വര്‍ഗക്കാരുമാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരനു മറുപടി നല്കാന് സമയം അനുവദിച്ച് ഹര്‍ജി ഈ മാസം ഒമ്പതിലേക്ക് മാറ്റി. വൈത്തിരി തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തി 68 പേര്‍ക്കെതിരെ മീനങ്ങാടി പോലീസ് കേസെടുത്തുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
പട്ടയ ഭൂമിയിലെ മരം മുറിക്കല്‍ കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവര്ത്തകൻ ജോര്‍ജ് വട്ടുകുളം നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വാക്കാൽ ഇങ്ങനെ ചോദിച്ചത്.
എന്നാല്‍, പ്രതികളിലേറെയും ചെറുകിട ഭൂവുടമകളും കൃഷിക്കാരും പട്ടിക വര്‍ഗക്കാരുമാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരനു മറുപടി നല്കാന് സമയം അനുവദിച്ച് ഹര്‍ജി ഈ മാസം ഒമ്പതിലേക്ക് മാറ്റി. വൈത്തിരി തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തി 68 പേര്‍ക്കെതിരെ മീനങ്ങാടി പോലീസ് കേസെടുത്തുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ വിശദീകരണ പത്രികയില്‍ പറയുന്നു.