തിരുവനന്തപുരം: കോവിഡ് അടച്ചിടീലിനെ തുടർന്നുള്ള സാന്പത്തിക പ്രതിസന്ധിയുടെ ഭാഗമായാണ് കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
കോവിഡ് ലോക്ഡൗണിനെ തുടർന്നു ദുരിതം അനുഭവിക്കുന്നവർക്കൊപ്പം കണ്ണും കാതും തുറന്ന് ഒപ്പം നിൽക്കാത്ത സർക്കാർ സമീപനത്തിന്റെ അവസാന ചിത്രമാണു കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.കോട്ടയം അർബൻ സഹകരണ ബാങ്കിന്റെ മണിപ്പുഴ ശാഖയുടെ നടപടിയാണ് ഇരട്ട സഹോദരങ്ങളായ നസീർഖാന്റെയും നിസാർഖാന്റെയും ജീവനെടുത്തതെന്നു അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
ഏഴു മാസം മുൻപാണ് സർഫാസി ആക്ട് പ്രകാരം ഇവർക്ക് സഹകരണ ബാങ്ക് നോട്ടീസ് നൽകിയതെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ആത്മഹത്യയെന്നു പറയാനാകില്ലെന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു ജനങ്ങളുടെ സംരക്ഷണത്തിന് ഇടപെട്ടിരുന്ന സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ തികഞ്ഞ നിസംഗയതയാണു കാട്ടുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉപജീവന മാർഗം നഷ്ടമാക്കുന്ന കോവിഡ് ലോക്ഡൗണല്ല ആവശ്യം. കോവിഡിനൊപ്പം ജീവിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന നടപടികളാണു സർക്കാർ സ്വീകരിക്കേണ്ടത്. കോവിഡ് ഓരോ മേഖലയിലും സൃഷ്ടിച്ചിട്ടുള്ള സാന്പത്തിക പ്രതിസന്ധിയും ദുരന്തങ്ങളും പഠിക്കാൻ ആസൂത്രണ കമ്മീഷൻ മാതൃകയിൽ കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
കോവിഡ് ലോക്ഡൗണിനെ തുടർന്നു ദുരിതം അനുഭവിക്കുന്നവർക്കൊപ്പം കണ്ണും കാതും തുറന്ന് ഒപ്പം നിൽക്കാത്ത സർക്കാർ സമീപനത്തിന്റെ അവസാന ചിത്രമാണു കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.കോട്ടയം അർബൻ സഹകരണ ബാങ്കിന്റെ മണിപ്പുഴ ശാഖയുടെ നടപടിയാണ് ഇരട്ട സഹോദരങ്ങളായ നസീർഖാന്റെയും നിസാർഖാന്റെയും ജീവനെടുത്തതെന്നു അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
ഏഴു മാസം മുൻപാണ് സർഫാസി ആക്ട് പ്രകാരം ഇവർക്ക് സഹകരണ ബാങ്ക് നോട്ടീസ് നൽകിയതെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ആത്മഹത്യയെന്നു പറയാനാകില്ലെന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു ജനങ്ങളുടെ സംരക്ഷണത്തിന് ഇടപെട്ടിരുന്ന സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ തികഞ്ഞ നിസംഗയതയാണു കാട്ടുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉപജീവന മാർഗം നഷ്ടമാക്കുന്ന കോവിഡ് ലോക്ഡൗണല്ല ആവശ്യം. കോവിഡിനൊപ്പം ജീവിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന നടപടികളാണു സർക്കാർ സ്വീകരിക്കേണ്ടത്. കോവിഡ് ഓരോ മേഖലയിലും സൃഷ്ടിച്ചിട്ടുള്ള സാന്പത്തിക പ്രതിസന്ധിയും ദുരന്തങ്ങളും പഠിക്കാൻ ആസൂത്രണ കമ്മീഷൻ മാതൃകയിൽ കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.