തിരുവനന്തപുരം: മുസ്ലീംലീഗ് നേതാവും എംഎൽഎയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ആരാധനാലയങ്ങളുടെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി മുൻമന്ത്രി കെ.ടി. ജലീൽ.
പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇഡി നോട്ടീസിന്റെ രേഖകൾ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണ്. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാന്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്നും അതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.
മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി കോടികളുടെ ബേനാമി ഇടപാട് നടക്കുന്നുണ്ട്. അബ്ദുറഹ്മാൻനഗർ സഹകരണബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണമെന്നും കെ.ടി. ജലീൽ ആവശ്യപ്പെട്ടു.
പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇഡി നോട്ടീസിന്റെ രേഖകൾ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണ്. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാന്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്നും അതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.
മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി കോടികളുടെ ബേനാമി ഇടപാട് നടക്കുന്നുണ്ട്. അബ്ദുറഹ്മാൻനഗർ സഹകരണബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണമെന്നും കെ.ടി. ജലീൽ ആവശ്യപ്പെട്ടു.