തിരുവനന്തപുരം: കടകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ നിന്നു വ്യത്യസ്തമായ ഉത്തരവാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരും 72 മണിക്കൂറിനകമുള്ള ആർടിപിസിആർ പരിശോധന നടത്തിയവരും കോവിഡ് വന്ന് ഭേദമായവരും ആകുന്നത് അഭികാമ്യമമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
എന്നാൽ, കടകളിലും മാർക്കറ്റുകളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും സർക്കാർ- സ്വകാര്യ ഓഫിസുകളിലും പൊതു ഇടങ്ങളിലും എത്തുന്നവർക്ക് ഒരു ഡോസ് വാക്സിനോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടിയെന്നാണ് വ്യക്തമാക്കുന്നത്.
സാമൂഹിക പ്രതിരോധശേഷി വർധിപ്പിക്കാൻ 60 വയസിന് മുകളിലുള്ള മുഴുവൻപേർക്കും വാക്സിൻ ലഭ്യതക്ക് അനുസരിച്ച് നിശ്ചിത തീയതിക്കുള്ളിൽ വാക്സിൻ നൽകുമെന്നും മന്ത്രി അറിയിച്ചു. 60 ലക്ഷം വാക്സിൻ ഡോസുകൾ ഈ മാസം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തു നല്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ നടത്തുന്നതിന് സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ, കടകളിലും മാർക്കറ്റുകളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും സർക്കാർ- സ്വകാര്യ ഓഫിസുകളിലും പൊതു ഇടങ്ങളിലും എത്തുന്നവർക്ക് ഒരു ഡോസ് വാക്സിനോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടിയെന്നാണ് വ്യക്തമാക്കുന്നത്.
സാമൂഹിക പ്രതിരോധശേഷി വർധിപ്പിക്കാൻ 60 വയസിന് മുകളിലുള്ള മുഴുവൻപേർക്കും വാക്സിൻ ലഭ്യതക്ക് അനുസരിച്ച് നിശ്ചിത തീയതിക്കുള്ളിൽ വാക്സിൻ നൽകുമെന്നും മന്ത്രി അറിയിച്ചു. 60 ലക്ഷം വാക്സിൻ ഡോസുകൾ ഈ മാസം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തു നല്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ നടത്തുന്നതിന് സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.