തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തിട്ടില്ലെന്നും കെ.ടി. ജലീലിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. ചില കാര്യങ്ങളിൽ വ്യക്തത തേടി പാണക്കാട് തങ്ങൾക്ക് ഇഡി നോട്ടീസ് നൽകുക മാത്രമാണുണ്ടായത്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളിൽ തങ്ങൾ ഭാഗമല്ല എന്ന് ഇഡിക്ക് ചന്ദ്രിക മാനേജ്മെന്റ് മറുപടി നൽകിയിട്ടുണ്ട്.
ചന്ദ്രിക പത്രം കളളപ്പണം നിക്ഷേപിച്ചുവെന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം 2016 ലാണ്. തങ്ങൾക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കുന്നത് 2020-ലും. ചന്ദ്രിക പത്രത്തിന്റെ എംഡിയായ തങ്ങൾ ഫിനാൻസ് ഡയറക്ടറെയാണ് അധികാരമേല്പിച്ചിരിക്കുന്നത്. അത് വ്യക്തമാക്കിയതോടെ ഇഡി തുടർ നടപടി അവസാനിപ്പിച്ചു. വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുന്ന തന്റെ മകൻ എസ്ബിഐയുടെ "എൻആർഇ’ അക്കൗണ്ടു വഴി പണം അയച്ചതിൽ യാതൊരു ദുരൂഹതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്ക് നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നിർബന്ധിച്ചപ്പോൾ നിക്ഷേപിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രിക പത്രം കളളപ്പണം നിക്ഷേപിച്ചുവെന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം 2016 ലാണ്. തങ്ങൾക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കുന്നത് 2020-ലും. ചന്ദ്രിക പത്രത്തിന്റെ എംഡിയായ തങ്ങൾ ഫിനാൻസ് ഡയറക്ടറെയാണ് അധികാരമേല്പിച്ചിരിക്കുന്നത്. അത് വ്യക്തമാക്കിയതോടെ ഇഡി തുടർ നടപടി അവസാനിപ്പിച്ചു. വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുന്ന തന്റെ മകൻ എസ്ബിഐയുടെ "എൻആർഇ’ അക്കൗണ്ടു വഴി പണം അയച്ചതിൽ യാതൊരു ദുരൂഹതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്ക് നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നിർബന്ധിച്ചപ്പോൾ നിക്ഷേപിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.