കൊച്ചി: തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാന വാഹിനി കപ്പലായ വിക്രാന്തിന്റെ സീ ട്രയല്‍സ് ആരംഭിച്ചു. കപ്പൽ നിര്‍മാണം നടക്കുന്ന കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ബെര്‍ത്തില്‍നിന്ന് ഇന്നലെ രാവിലെ ഒമ്പതരയോടെയാണു കപ്പല്‍ പുറപ്പെട്ടത്.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന കടല്‍ പരീക്ഷണത്തില്‍ നാവികസേന ഉദ്യോഗസ്ഥരാണു കപ്പല്‍ ഓടിക്കുന്നത്. കൂടാതെ, കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഷിപ്പ്യാര്‍ഡിലെയും നേവിയിലെയും കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥരും കപ്പലിലുണ്ട്.
കപ്പലിന്റെ പ്രകടനം, ഹള്‍, പ്രധാന പ്രൊപ്പല്‍ഷന്‍, പിജിഡി (പവര്‍ ജനറേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍), സഹായ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.
ഹെലികോപ്റ്റർ ലാന്‍ഡിംഗും പരീക്ഷിക്കും. യുദ്ധവിമാനങ്ങളുടെ ലാന്‍ഡിംഗ് പരീക്ഷണം അടുത്ത ഘട്ടത്തിലായിരിക്കും നടക്കുക. ആയുധങ്ങള്‍ ഘടിപ്പിക്കുന്നത് ആദ്യ പരീക്ഷണയാത്ര വിജയകരമായ ശേഷമായിരിക്കും. ഒരു വര്‍ഷത്തോളം നീണ്ടു നില്ക്കുന്ന ട്രയല്‍സിനുശേഷം കപ്പല്‍ കമ്മീഷന് ചെയ്യും.
ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത കപ്പലിന്റെ 76 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിക്കുന്നത് കൊച്ചിൻ ഷിപ്പ്യാര്‍ഡിലാണ്. ഈ വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും ഉണ്ട്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്കുവേണ്ടി പ്രത്യേക കാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കപ്പല്‍ നിര്‍മാണത്തിലൂടെ 2000 സിഎസ്എല്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളില്‍ ഉള്ള 12000 ജീവനക്കാര്‍ക്കും തൊഴിൽ ലഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന കടല്‍ പരീക്ഷണത്തില്‍ നാവികസേന ഉദ്യോഗസ്ഥരാണു കപ്പല്‍ ഓടിക്കുന്നത്. കൂടാതെ, കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഷിപ്പ്യാര്‍ഡിലെയും നേവിയിലെയും കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥരും കപ്പലിലുണ്ട്.
കപ്പലിന്റെ പ്രകടനം, ഹള്‍, പ്രധാന പ്രൊപ്പല്‍ഷന്‍, പിജിഡി (പവര്‍ ജനറേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍), സഹായ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.
ഹെലികോപ്റ്റർ ലാന്‍ഡിംഗും പരീക്ഷിക്കും. യുദ്ധവിമാനങ്ങളുടെ ലാന്‍ഡിംഗ് പരീക്ഷണം അടുത്ത ഘട്ടത്തിലായിരിക്കും നടക്കുക. ആയുധങ്ങള്‍ ഘടിപ്പിക്കുന്നത് ആദ്യ പരീക്ഷണയാത്ര വിജയകരമായ ശേഷമായിരിക്കും. ഒരു വര്‍ഷത്തോളം നീണ്ടു നില്ക്കുന്ന ട്രയല്‍സിനുശേഷം കപ്പല്‍ കമ്മീഷന് ചെയ്യും.
ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത കപ്പലിന്റെ 76 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിക്കുന്നത് കൊച്ചിൻ ഷിപ്പ്യാര്‍ഡിലാണ്. ഈ വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും ഉണ്ട്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്കുവേണ്ടി പ്രത്യേക കാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കപ്പല്‍ നിര്‍മാണത്തിലൂടെ 2000 സിഎസ്എല്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളില്‍ ഉള്ള 12000 ജീവനക്കാര്‍ക്കും തൊഴിൽ ലഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും.