തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ജയിലിൽ മദ്യവും ഫോണും സുലഭമായി ലഭിക്കുന്നതായി ചോദ്യോത്തരവേളയിൽ ഉന്നയിച്ച ആരോപണത്തെചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കെ. ബാബുവും തമ്മിൽ വാദപ്രതിവാദം.
മുഖ്യമന്ത്രിക്ക് അലോസരമുണ്ടാകുമെന്നതിനാൽ ഇതൊക്കെ ആഭ്യന്തര വകുപ്പിന്റെ പിഴവാണെന്ന് പറയുന്നില്ലെന്ന് കെ.ബാബു പറഞ്ഞു. അതിന് തനിക്കെന്തിനാണ് അലോസരമുണ്ടാകുന്നതെന്നും ചോദ്യം ഉന്നയിച്ച കെ. ബാബു മലർന്ന് കിടന്ന് തുപ്പുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്ന് സിം കാർഡും മൊബൈൽ ഫോണുമെല്ലാം പിടികൂടിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
ടി.പി കേസിലെ പ്രതികളെ കണ്ണൂരിൽനിന്ന് വിയ്യൂരിലേക്ക് മാറ്റിയപ്പോൾ നടത്തിയ പരിശോധനയിലാണ് സിം കാർഡും മൊബൈലുമെല്ലാം പിടികൂടിയത്. അന്നാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായത്. ഏത് ഭരണകാലത്തായാലും തടവുകാർ നിയമം വിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. അത് തടയാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. ടി.പി കേസിലെ പ്രതികൾ ആവർത്തിച്ച് കുറ്റം ചെയ്യുന്നതായ വാർത്തകൾ വന്നിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് അലോസരമുണ്ടാകുമെന്നതിനാൽ ഇതൊക്കെ ആഭ്യന്തര വകുപ്പിന്റെ പിഴവാണെന്ന് പറയുന്നില്ലെന്ന് കെ.ബാബു പറഞ്ഞു. അതിന് തനിക്കെന്തിനാണ് അലോസരമുണ്ടാകുന്നതെന്നും ചോദ്യം ഉന്നയിച്ച കെ. ബാബു മലർന്ന് കിടന്ന് തുപ്പുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്ന് സിം കാർഡും മൊബൈൽ ഫോണുമെല്ലാം പിടികൂടിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
ടി.പി കേസിലെ പ്രതികളെ കണ്ണൂരിൽനിന്ന് വിയ്യൂരിലേക്ക് മാറ്റിയപ്പോൾ നടത്തിയ പരിശോധനയിലാണ് സിം കാർഡും മൊബൈലുമെല്ലാം പിടികൂടിയത്. അന്നാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായത്. ഏത് ഭരണകാലത്തായാലും തടവുകാർ നിയമം വിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. അത് തടയാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. ടി.പി കേസിലെ പ്രതികൾ ആവർത്തിച്ച് കുറ്റം ചെയ്യുന്നതായ വാർത്തകൾ വന്നിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.