തിരുവനന്തപുരം: വാക്സിൻ എടുത്തവർ കോവിഡ് ബാധിതരാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. അതേസമയം ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് കേരളത്തിൽ കുറവാണ്. ഡിഎംഒമാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് കോവിഡ് മരണ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വൈകാനിടയായത്.
2020 ജൂലൈ മുതൽ 2021 ജൂലൈവരെയുള്ള കണക്കുകളാണ് തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും മരണങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അവ ഉള്‍പ്പെടുത്തും. തദ്ദേശവകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല.കോവിഡ് മരണകാര്യത്തിൽ സർക്കാരിന് അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ല. കോവിഡായി മരിച്ചവരെയെല്ലാം കോവിഡായി തന്നെ രേഖപ്പെടുത്തും. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായിരുന്നു. ജനങ്ങളിൽ നിന്നുള്ള പിന്തുണയും ലഭിച്ചിരുന്നു.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സംസ്ഥാനത്തെ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2020 ജൂലൈ മുതൽ 2021 ജൂലൈവരെയുള്ള കണക്കുകളാണ് തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും മരണങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അവ ഉള്‍പ്പെടുത്തും. തദ്ദേശവകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല.കോവിഡ് മരണകാര്യത്തിൽ സർക്കാരിന് അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ല. കോവിഡായി മരിച്ചവരെയെല്ലാം കോവിഡായി തന്നെ രേഖപ്പെടുത്തും. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായിരുന്നു. ജനങ്ങളിൽ നിന്നുള്ള പിന്തുണയും ലഭിച്ചിരുന്നു.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സംസ്ഥാനത്തെ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.