തിരുവനന്തപുരം: റാങ്ക് പട്ടികകളുടെ കാലാവധി പിഎസ്സിക്കു തീരുമാനിക്കാൻ കഴിയില്ലെന്ന് പിഎസ്സി ചെയർമാൻ എം.കെ. സക്കീർ. യൂണിഫോം തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകൾ ഒരു വർഷം കഴിഞ്ഞാൽ നീട്ടാനാകില്ല. മറ്റു റാങ്ക് ലിസ്റ്റുകൾക്കു നൽകാവുന്ന കാലാവധി മൂന്നു വർഷം മാത്രമാണ്. ചട്ടങ്ങൾക്ക് അനുസരിച്ചേ പിഎസ്സിക്കു പ്രവർത്തിക്കാൻ സാധിക്കുവെന്നും അദ്ദേഹം അറിയിച്ചു.
ഒരു റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനുശേഷം നീട്ടുന്ന കാര്യത്തിൽ 1976ലെ കേരള പിഎസ്സി റൂൾസ് ഓഫ് പ്രൊസീജിയർ ആർട്ടിക്കിൾ 13 പ്രകാരം കൃത്യമായി നിർവചിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ 493 റാങ്ക് ലിസ്റ്റുകളാണ് പരമാവധി ആറ് മാസംവരെ നീട്ടിയത്. ഇന്നലെ കാലാവധി അവസാനിച്ച ഈ റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശിപാർശകൾക്ക് പ്രത്യേക സംവിധാനം ഒരുക്കിയാണ് നടപടികൾ സ്വീകരിച്ചത്.
ഈ റാങ്ക് ലിസ്റ്റുകളിൽ നിന്ന് കഴിഞ്ഞ ആഴ്ച വരെ ലഭിച്ച ഒഴിവുകളിൽ നിയമനശിപാർശ നൽകി. കോവിഡ് കാലത്ത് മാത്രം 30,000 ത്തോളം ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകി. 1500 നിയമനശിപാർശ കൂടി ഉടൻ നൽകും. തന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധിയിലെ ഒഴിവുകൾ മാത്രമാണ് ഉദ്യോഗാർഥികൾക്ക് ലഭിക്കുക. അവരവരുടെ അർഹത ഓരോ ഉദ്യോഗാർഥികളും മനസിലാക്കണം.
കൃത്യമായ നിബന്ധനകളാണ് പിഎസ്സി പാലിക്കുന്നതെന്നും മറ്റുള്ളവരുടെ ഒഴിവുകൾ കൂടെ തങ്ങൾക്ക് ലഭിക്കണമെന്ന് ഒരു ഉദ്യോഗാർഥിയും ആഗ്രഹിക്കരുതെന്നും ചെയർമാൻ പറഞ്ഞു.
ഒരു റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനുശേഷം നീട്ടുന്ന കാര്യത്തിൽ 1976ലെ കേരള പിഎസ്സി റൂൾസ് ഓഫ് പ്രൊസീജിയർ ആർട്ടിക്കിൾ 13 പ്രകാരം കൃത്യമായി നിർവചിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ 493 റാങ്ക് ലിസ്റ്റുകളാണ് പരമാവധി ആറ് മാസംവരെ നീട്ടിയത്. ഇന്നലെ കാലാവധി അവസാനിച്ച ഈ റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശിപാർശകൾക്ക് പ്രത്യേക സംവിധാനം ഒരുക്കിയാണ് നടപടികൾ സ്വീകരിച്ചത്.
ഈ റാങ്ക് ലിസ്റ്റുകളിൽ നിന്ന് കഴിഞ്ഞ ആഴ്ച വരെ ലഭിച്ച ഒഴിവുകളിൽ നിയമനശിപാർശ നൽകി. കോവിഡ് കാലത്ത് മാത്രം 30,000 ത്തോളം ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകി. 1500 നിയമനശിപാർശ കൂടി ഉടൻ നൽകും. തന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധിയിലെ ഒഴിവുകൾ മാത്രമാണ് ഉദ്യോഗാർഥികൾക്ക് ലഭിക്കുക. അവരവരുടെ അർഹത ഓരോ ഉദ്യോഗാർഥികളും മനസിലാക്കണം.
കൃത്യമായ നിബന്ധനകളാണ് പിഎസ്സി പാലിക്കുന്നതെന്നും മറ്റുള്ളവരുടെ ഒഴിവുകൾ കൂടെ തങ്ങൾക്ക് ലഭിക്കണമെന്ന് ഒരു ഉദ്യോഗാർഥിയും ആഗ്രഹിക്കരുതെന്നും ചെയർമാൻ പറഞ്ഞു.