തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ രാജിക്കാര്യം പ്രതിപക്ഷം രാജിയാക്കി. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ പ്രതിപക്ഷം മന്ത്രി ശിവൻകുട്ടിയുടെ മറുപടി മര്യാദക്കാരായി ഇരുന്നു കേട്ടു. മന്ത്രിയാണെങ്കിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പോയി വരെ ചർച്ചയ്ക്കു തയാറാണെന്നു പറഞ്ഞു വിനയാന്വിതനായി. എന്നാൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥനാ ചർച്ചയിലേക്കു കടന്നപ്പോൾ കൊറോണ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും രണ്ടറ്റത്തായി.
പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യത്തിനു സീറ്റുകളില്ലെന്നു ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി സംസാരിച്ചത് ഡോ. എം.കെ. മുനീറാണ്. കണക്കുകൾ ഉദ്ധരിച്ചായിരുന്നു മുനീർ സംസാരിച്ചത്. അങ്ങനെ തന്നെ മന്ത്രിയും മറുപടി നൽകി. ഇരുവരുടെയും കണക്കുകൾ ചേരുന്നില്ലെന്നു മാത്രം. ചർച്ചയാകാമെന്നാണു മന്ത്രി പറയുന്നത്. സഭ നിർത്തി വച്ചു ചർച്ച ചെയ്യാമെന്നായി മുനീർ. അതു വേണ്ട, സഭയ്ക്കു പുറത്ത് ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചർച്ച ചെയ്യാമെന്നാണു മന്ത്രി പറയുന്നത്. അതിനായി വേണമെങ്കിൽ പ്രതിപക്ഷ നേതാവിന്റെ അടുത്തേക്കു പോകാൻ പോലും മന്ത്രി തയാറാണ്. ഏതായാലും ബഹിഷ്കരണം അവസാനിപ്പിച്ച് ചർച്ചയുടെ തലത്തിലേക്കു കാര്യങ്ങൾ എത്തിയതിൽ മന്ത്രിക്ക് ആശ്വസിക്കാം.
ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥനാചർച്ച കൊറോണയിൽ ചുറ്റിത്തിരിയുകയായിരുന്നു. കൊറോണ പ്രതിരോധത്തിൽ കേരളം ലോകത്തു തന്നെ മുൻപന്തിയിൽ എന്ന പതിവു പല്ലവി ഭരണപക്ഷം ആവർത്തിച്ചപ്പോൾ രോഗികളുടെ എണ്ണത്തിൽ നന്പർ വണ്‍ എന്നു പറഞ്ഞു സർക്കാരിനു കുറ്റം ചാർത്താനായിരുന്നു പ്രതിപക്ഷം ശ്രമിച്ചത്.
ടിപിആർ ഉയരുന്നതിനൊപ്പം മരണനിരക്ക് ഉയരാത്തതിലാണോ പ്രതിപക്ഷത്തിനു ദു:ഖമെന്ന് കെ. ബാബു (നെന്മാറ) ചോദിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു ലഭിച്ച അവാർഡുകളാണ് കോവിഡ് പ്രതിരോധത്തിലെ മികവിന്റെ സാക്ഷ്യപത്രമായി ബാബു അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി. മരണക്കണക്കുകൾ ഒളിപ്പിച്ചു വച്ച് രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നു പറഞ്ഞു പ്രതിപക്ഷത്തെ അപഹസിക്കുന്നതിൽ കാര്യമില്ലെന്നും വിനോദ് പറഞ്ഞു.
ഐസിഎംആറിന്റെ സെറോ സർവൈലൻസ് സർവേയുടെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു മുഹമ്മദ് മുഹസിൻ കോവിഡ് പ്രതിരോധത്തിലെ മികവു തെളിയിച്ചത്. രാജ്യത്ത് ഏറ്റവും കുറച്ചു പേർക്കു കോവിഡ് ബാധിച്ച സംസ്ഥാനമാണു കേരളം. ഒരുമിച്ചു നിന്നു പൊരുതണം. പിന്നിൽ നിന്നു കുത്തുകയല്ല വേണ്ടത്. - മുഹസിൻ പ്രതിപക്ഷത്തോടായി പറഞ്ഞു.
ആളുകൾ മരിച്ചു വീഴുന്പോൾ മന്ത്രി വീണ വായിക്കുകയാണോ എന്നു കെ.പി.എ. മജീദ് ചോദിച്ചു. മജീദിന്റെ പരാമർശത്തിൽ ഭരണപക്ഷത്തു ചെറിയ ചില പ്രതിഷേധം ഉയർന്നപ്പോഴേ താൻ വേണമെങ്കിൽ ആ പരാമർശം പിൻവലിക്കാമെന്നും മജീദ് പറഞ്ഞു. മന്ത്രി നല്ല നിലയിൽ പ്രവർത്തിക്കണം എന്നു പറഞ്ഞ മജീദ് പക്ഷേ മന്ത്രിക്ക് ഒരു ഉപദേശം കൂടി നൽകി: മികവു കാട്ടി പഴയ മന്ത്രിയുടെ നില ഉണ്ടാകരുത്.
കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളേക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയരുതെന്ന നിലപാടാണു സർക്കാരിന്റേതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ലോക്ക് ഡൗണിൽ ഉൾപ്പെടെ ഉണ്ടായ പാളിച്ചകൾ സർക്കാർ ഇപ്പോൾ തിരിച്ചറിഞ്ഞില്ലേ എന്ന് അനൂപ് ചോദിച്ചു.
ഒന്നാം തരംഗം വൈകിപ്പിച്ചതു കൊണ്ട് കേരളത്തിൽ നിരവധി മരണങ്ങൾ ഒഴിവാക്കാനായെന്ന് ഡോ. സുജിത് വിജയൻപിള്ള പറഞ്ഞു. നമ്മൾ കോവിഡിനെ നന്നായി പ്രതിരോധിച്ചു. അതെന്തു കൊണ്ടാണു പ്രതിപക്ഷത്തിനു മനസിലാക്കാൻ പറ്റാത്തതെന്നായിരുന്നു മെഡിക്കൽ ബിരുദധാരി കൂടിയായ സുജിത്തിന്റെ ചോദ്യം. കുത്തിത്തിരിപ്പിലൂടെ ഇപ്പോൾ നേടിയെടുത്ത മേൽക്കൈ നശിപ്പിക്കരുതെന്നു യു. പ്രതിഭ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ വ്യാപനമുള്ള ജില്ലകളിൽ നല്ലൊരു പങ്കും കേരളത്തിലാണെന്ന് എൽദോസ് പി. കുന്നപ്പിള്ളിൽ പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കിൽ പരാജയം സമ്മതിച്ച് കിട്ടിയ അവാർഡുകൾ തിരികെ കൊടുക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു.
പാട്ടു പാടി സഭയെ കൈയിലെടുത്ത ഗായിക കൂടിയായ ദെലീമ, പാട്ടു പോലെ ഹൃദ്യമാണു നമ്മുടെ ആരോഗ്യ രംഗമെന്നു പറഞ്ഞു. ചെമ്മീൻ കെട്ടുകളുടെ പ്രദേശത്തു നിന്നു വരുന്ന ദെലീമയ്ക്ക് ചെമ്മീൻ കെട്ടിൽ വിഷം കലക്കുന്നവരേക്കുറിച്ച്് അറിയാം. കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകം മുഴുവൻ വാഴ്ത്തുന്പോൾ ചിലർ അതിൽ വിഷം കലക്കുന്നു എന്നാണു ദെലീമയുടെ പരാതി. രണ്ടു മാസം കൊണ്ടു രണ്ടാം പിണറായി സർക്കാരിന്റെ ആരോഗ്യം ക്ഷയിച്ചെന്നു പി. ഉബൈദുള്ള പറഞ്ഞു. കോവിഡ് മരണം മറച്ചു വച്ചതിലൂടെ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാനുണ്ടെങ്കിൽ അതും പലർക്കും നഷ്ടപ്പെടുത്തിയെന്നും ഉബൈദുള്ള പറഞ്ഞു.
മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ രണ്ടാം ചരമവാർഷികദിനമാണെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് പി.സി. വിഷ്ണുനാഥ് പ്രസംഗിച്ചു തുടങ്ങിയത്. ബഷീറിന്റെ മരണത്തിനു കാരണക്കാരനായ ഉന്നത ഉദ്യോഗസ്ഥൻ ആരോഗ്യവകുപ്പിൽ ഉന്നത പദവിയിലിരിക്കുകയാണെന്നു വിഷ്ണുനാഥ് സർക്കാരിനെ ഓർമിപ്പിച്ചു. ഇനിയെങ്കിലും ബഷീറിനു നീതി ലഭ്യമാക്കണം. കോവിഡ് പ്രതിരോധത്തിൽ സർക്കാർ ഇപ്പോഴും തലതിരിഞ്ഞ സമീപനമാണു സ്വീകരിക്കുന്നത്. കോവിഡ് ഒരു ക്രമസമാധാന പ്രശ്നമല്ല, മറിച്ച് ആരോഗ്യപ്രശ്നമായാണു പരിഗണിക്കേണ്ടതെന്നു വിഷ്ണുനാഥ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്- എമ്മിലെ സർക്കാർ ചീഫ് വിപ്പ് കൂടിയായ ഡോ. എൻ. ജയരാജ് കോണ്‍ഗ്രസുകാരോട് ഒരു ചോദ്യം ചോദിച്ചു. വീട്ടിൽ നിന്നു പുറത്താക്കിയ മക്കളെ രക്ഷിക്കാൻ നടക്കുന്നതെന്തിനെന്നായിരുന്നു ചോദ്യം. ആ മക്കൾ നല്ല നിലയിൽ മുൻനിരയിൽ വരുന്നതു കാണുന്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. മാനിഷാദ എന്നു മാത്രമാണു പറയാനുള്ളത്. ഞങ്ങളുടെ നേരെ അന്പുകളെയ്ത് പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ ദു:ഖിപ്പിക്കരുത്. ജയരാജിനു മറുപടി നൽകിയത് കോണ്‍ഗ്രസിലെ എൽദോസ് പി. കുന്നപ്പിള്ളിയാണ്.
കേരള കോണ്‍ഗ്രസുകാരെ പുറത്താക്കിയതല്ല. അവർ ബൈബിളിലെ ധൂർത്തപുത്രനേപ്പോലെയാണ്. നന്നായി മടങ്ങി വരാൻ ഞങ്ങൾ കാത്തിരിക്കുന്നു. കുടുംബക്ഷേമവകുപ്പിന്റെ കൂടി ചുമതലയുള്ള ആരോഗ്യമന്ത്രി വീണ ജോർജിനെ ചെറുതായൊന്നു കുത്താനും എൽദോസ് മറന്നില്ല. കൂടുന്പോൾ ഇന്പമുള്ളതാണു കുടുംബമെങ്കിൽ സഹോദരിയെ ഗവണ്മെന്റ് പ്ലീഡറാക്കിയ രീതിയിലുള്ള ഇന്പം എല്ലാ കുടുംബങ്ങൾക്കും നൽകണമെന്നാണ് എൽദോസ് പറഞ്ഞത്. മന്ത്രിയെ അപമാനിച്ചു എന്നു പറഞ്ഞു ഭരണപക്ഷക്കാർ പ്രതിഷേധവുമായി എഴുന്നേറ്റപ്പോൾ താൻ മന്ത്രിയെ അനുകൂലിക്കുകയല്ലേ ചെയ്തതെന്നായി എൽദോസ്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള പണം മലപ്പുറത്തെ സഹകരണ ബാങ്കിൽ നിന്ന് ആദായനികുതി വകുപ്പുകാർ കണ്ടെത്തിയെന്ന് കെ.ടി. ജലീൽ പറഞ്ഞു. പാലാരിവട്ടം പാലത്തിനു ലഭിച്ച കമ്മീഷൻ മലപ്പുറത്തേക്കു മാറ്റിയെന്നു നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നതായും ജലീൽ പറഞ്ഞു. തന്റെ മകന് അവിടെ എത്ര പണമുണ്ടെങ്കിലും അതു പരിശോധിച്ചു തിട്ടപ്പെടുത്തിയതാണെന്ന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ വേണമെങ്കിൽ സഭാധ്യക്ഷനു കാണാനായി ഹാജരാക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒ.എസ്. അംബിക, പി. മമ്മിക്കുട്ടി, മാത്യു ടി. തോമസ്, ടി.ഐ. മധുസൂദനൻ, പി. ബാലചന്ദ്രൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. മന്ത്രി വീണ ജോർജ് മറുപടി പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യത്തിനു സീറ്റുകളില്ലെന്നു ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി സംസാരിച്ചത് ഡോ. എം.കെ. മുനീറാണ്. കണക്കുകൾ ഉദ്ധരിച്ചായിരുന്നു മുനീർ സംസാരിച്ചത്. അങ്ങനെ തന്നെ മന്ത്രിയും മറുപടി നൽകി. ഇരുവരുടെയും കണക്കുകൾ ചേരുന്നില്ലെന്നു മാത്രം. ചർച്ചയാകാമെന്നാണു മന്ത്രി പറയുന്നത്. സഭ നിർത്തി വച്ചു ചർച്ച ചെയ്യാമെന്നായി മുനീർ. അതു വേണ്ട, സഭയ്ക്കു പുറത്ത് ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചർച്ച ചെയ്യാമെന്നാണു മന്ത്രി പറയുന്നത്. അതിനായി വേണമെങ്കിൽ പ്രതിപക്ഷ നേതാവിന്റെ അടുത്തേക്കു പോകാൻ പോലും മന്ത്രി തയാറാണ്. ഏതായാലും ബഹിഷ്കരണം അവസാനിപ്പിച്ച് ചർച്ചയുടെ തലത്തിലേക്കു കാര്യങ്ങൾ എത്തിയതിൽ മന്ത്രിക്ക് ആശ്വസിക്കാം.
ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥനാചർച്ച കൊറോണയിൽ ചുറ്റിത്തിരിയുകയായിരുന്നു. കൊറോണ പ്രതിരോധത്തിൽ കേരളം ലോകത്തു തന്നെ മുൻപന്തിയിൽ എന്ന പതിവു പല്ലവി ഭരണപക്ഷം ആവർത്തിച്ചപ്പോൾ രോഗികളുടെ എണ്ണത്തിൽ നന്പർ വണ്‍ എന്നു പറഞ്ഞു സർക്കാരിനു കുറ്റം ചാർത്താനായിരുന്നു പ്രതിപക്ഷം ശ്രമിച്ചത്.
ടിപിആർ ഉയരുന്നതിനൊപ്പം മരണനിരക്ക് ഉയരാത്തതിലാണോ പ്രതിപക്ഷത്തിനു ദു:ഖമെന്ന് കെ. ബാബു (നെന്മാറ) ചോദിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു ലഭിച്ച അവാർഡുകളാണ് കോവിഡ് പ്രതിരോധത്തിലെ മികവിന്റെ സാക്ഷ്യപത്രമായി ബാബു അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി. മരണക്കണക്കുകൾ ഒളിപ്പിച്ചു വച്ച് രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നു പറഞ്ഞു പ്രതിപക്ഷത്തെ അപഹസിക്കുന്നതിൽ കാര്യമില്ലെന്നും വിനോദ് പറഞ്ഞു.
ഐസിഎംആറിന്റെ സെറോ സർവൈലൻസ് സർവേയുടെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു മുഹമ്മദ് മുഹസിൻ കോവിഡ് പ്രതിരോധത്തിലെ മികവു തെളിയിച്ചത്. രാജ്യത്ത് ഏറ്റവും കുറച്ചു പേർക്കു കോവിഡ് ബാധിച്ച സംസ്ഥാനമാണു കേരളം. ഒരുമിച്ചു നിന്നു പൊരുതണം. പിന്നിൽ നിന്നു കുത്തുകയല്ല വേണ്ടത്. - മുഹസിൻ പ്രതിപക്ഷത്തോടായി പറഞ്ഞു.
ആളുകൾ മരിച്ചു വീഴുന്പോൾ മന്ത്രി വീണ വായിക്കുകയാണോ എന്നു കെ.പി.എ. മജീദ് ചോദിച്ചു. മജീദിന്റെ പരാമർശത്തിൽ ഭരണപക്ഷത്തു ചെറിയ ചില പ്രതിഷേധം ഉയർന്നപ്പോഴേ താൻ വേണമെങ്കിൽ ആ പരാമർശം പിൻവലിക്കാമെന്നും മജീദ് പറഞ്ഞു. മന്ത്രി നല്ല നിലയിൽ പ്രവർത്തിക്കണം എന്നു പറഞ്ഞ മജീദ് പക്ഷേ മന്ത്രിക്ക് ഒരു ഉപദേശം കൂടി നൽകി: മികവു കാട്ടി പഴയ മന്ത്രിയുടെ നില ഉണ്ടാകരുത്.
കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളേക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയരുതെന്ന നിലപാടാണു സർക്കാരിന്റേതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ലോക്ക് ഡൗണിൽ ഉൾപ്പെടെ ഉണ്ടായ പാളിച്ചകൾ സർക്കാർ ഇപ്പോൾ തിരിച്ചറിഞ്ഞില്ലേ എന്ന് അനൂപ് ചോദിച്ചു.
ഒന്നാം തരംഗം വൈകിപ്പിച്ചതു കൊണ്ട് കേരളത്തിൽ നിരവധി മരണങ്ങൾ ഒഴിവാക്കാനായെന്ന് ഡോ. സുജിത് വിജയൻപിള്ള പറഞ്ഞു. നമ്മൾ കോവിഡിനെ നന്നായി പ്രതിരോധിച്ചു. അതെന്തു കൊണ്ടാണു പ്രതിപക്ഷത്തിനു മനസിലാക്കാൻ പറ്റാത്തതെന്നായിരുന്നു മെഡിക്കൽ ബിരുദധാരി കൂടിയായ സുജിത്തിന്റെ ചോദ്യം. കുത്തിത്തിരിപ്പിലൂടെ ഇപ്പോൾ നേടിയെടുത്ത മേൽക്കൈ നശിപ്പിക്കരുതെന്നു യു. പ്രതിഭ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ വ്യാപനമുള്ള ജില്ലകളിൽ നല്ലൊരു പങ്കും കേരളത്തിലാണെന്ന് എൽദോസ് പി. കുന്നപ്പിള്ളിൽ പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കിൽ പരാജയം സമ്മതിച്ച് കിട്ടിയ അവാർഡുകൾ തിരികെ കൊടുക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു.
പാട്ടു പാടി സഭയെ കൈയിലെടുത്ത ഗായിക കൂടിയായ ദെലീമ, പാട്ടു പോലെ ഹൃദ്യമാണു നമ്മുടെ ആരോഗ്യ രംഗമെന്നു പറഞ്ഞു. ചെമ്മീൻ കെട്ടുകളുടെ പ്രദേശത്തു നിന്നു വരുന്ന ദെലീമയ്ക്ക് ചെമ്മീൻ കെട്ടിൽ വിഷം കലക്കുന്നവരേക്കുറിച്ച്് അറിയാം. കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകം മുഴുവൻ വാഴ്ത്തുന്പോൾ ചിലർ അതിൽ വിഷം കലക്കുന്നു എന്നാണു ദെലീമയുടെ പരാതി. രണ്ടു മാസം കൊണ്ടു രണ്ടാം പിണറായി സർക്കാരിന്റെ ആരോഗ്യം ക്ഷയിച്ചെന്നു പി. ഉബൈദുള്ള പറഞ്ഞു. കോവിഡ് മരണം മറച്ചു വച്ചതിലൂടെ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാനുണ്ടെങ്കിൽ അതും പലർക്കും നഷ്ടപ്പെടുത്തിയെന്നും ഉബൈദുള്ള പറഞ്ഞു.
മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ രണ്ടാം ചരമവാർഷികദിനമാണെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് പി.സി. വിഷ്ണുനാഥ് പ്രസംഗിച്ചു തുടങ്ങിയത്. ബഷീറിന്റെ മരണത്തിനു കാരണക്കാരനായ ഉന്നത ഉദ്യോഗസ്ഥൻ ആരോഗ്യവകുപ്പിൽ ഉന്നത പദവിയിലിരിക്കുകയാണെന്നു വിഷ്ണുനാഥ് സർക്കാരിനെ ഓർമിപ്പിച്ചു. ഇനിയെങ്കിലും ബഷീറിനു നീതി ലഭ്യമാക്കണം. കോവിഡ് പ്രതിരോധത്തിൽ സർക്കാർ ഇപ്പോഴും തലതിരിഞ്ഞ സമീപനമാണു സ്വീകരിക്കുന്നത്. കോവിഡ് ഒരു ക്രമസമാധാന പ്രശ്നമല്ല, മറിച്ച് ആരോഗ്യപ്രശ്നമായാണു പരിഗണിക്കേണ്ടതെന്നു വിഷ്ണുനാഥ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്- എമ്മിലെ സർക്കാർ ചീഫ് വിപ്പ് കൂടിയായ ഡോ. എൻ. ജയരാജ് കോണ്‍ഗ്രസുകാരോട് ഒരു ചോദ്യം ചോദിച്ചു. വീട്ടിൽ നിന്നു പുറത്താക്കിയ മക്കളെ രക്ഷിക്കാൻ നടക്കുന്നതെന്തിനെന്നായിരുന്നു ചോദ്യം. ആ മക്കൾ നല്ല നിലയിൽ മുൻനിരയിൽ വരുന്നതു കാണുന്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. മാനിഷാദ എന്നു മാത്രമാണു പറയാനുള്ളത്. ഞങ്ങളുടെ നേരെ അന്പുകളെയ്ത് പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ ദു:ഖിപ്പിക്കരുത്. ജയരാജിനു മറുപടി നൽകിയത് കോണ്‍ഗ്രസിലെ എൽദോസ് പി. കുന്നപ്പിള്ളിയാണ്.
കേരള കോണ്‍ഗ്രസുകാരെ പുറത്താക്കിയതല്ല. അവർ ബൈബിളിലെ ധൂർത്തപുത്രനേപ്പോലെയാണ്. നന്നായി മടങ്ങി വരാൻ ഞങ്ങൾ കാത്തിരിക്കുന്നു. കുടുംബക്ഷേമവകുപ്പിന്റെ കൂടി ചുമതലയുള്ള ആരോഗ്യമന്ത്രി വീണ ജോർജിനെ ചെറുതായൊന്നു കുത്താനും എൽദോസ് മറന്നില്ല. കൂടുന്പോൾ ഇന്പമുള്ളതാണു കുടുംബമെങ്കിൽ സഹോദരിയെ ഗവണ്മെന്റ് പ്ലീഡറാക്കിയ രീതിയിലുള്ള ഇന്പം എല്ലാ കുടുംബങ്ങൾക്കും നൽകണമെന്നാണ് എൽദോസ് പറഞ്ഞത്. മന്ത്രിയെ അപമാനിച്ചു എന്നു പറഞ്ഞു ഭരണപക്ഷക്കാർ പ്രതിഷേധവുമായി എഴുന്നേറ്റപ്പോൾ താൻ മന്ത്രിയെ അനുകൂലിക്കുകയല്ലേ ചെയ്തതെന്നായി എൽദോസ്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള പണം മലപ്പുറത്തെ സഹകരണ ബാങ്കിൽ നിന്ന് ആദായനികുതി വകുപ്പുകാർ കണ്ടെത്തിയെന്ന് കെ.ടി. ജലീൽ പറഞ്ഞു. പാലാരിവട്ടം പാലത്തിനു ലഭിച്ച കമ്മീഷൻ മലപ്പുറത്തേക്കു മാറ്റിയെന്നു നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നതായും ജലീൽ പറഞ്ഞു. തന്റെ മകന് അവിടെ എത്ര പണമുണ്ടെങ്കിലും അതു പരിശോധിച്ചു തിട്ടപ്പെടുത്തിയതാണെന്ന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ വേണമെങ്കിൽ സഭാധ്യക്ഷനു കാണാനായി ഹാജരാക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒ.എസ്. അംബിക, പി. മമ്മിക്കുട്ടി, മാത്യു ടി. തോമസ്, ടി.ഐ. മധുസൂദനൻ, പി. ബാലചന്ദ്രൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. മന്ത്രി വീണ ജോർജ് മറുപടി പറഞ്ഞു.