തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള അവസാനത്തെ ആൾക്കു വരെ നിയമനം നൽകുന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാൻ സർക്കാരിനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിൽ ഇല്ല. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുക എന്നുള്ളതു സർക്കാരിന്റെ നയമല്ലെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
നിയമനം വേഗത്തിലാക്കുന്നതിനായി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു സമരം ചെയ്ത പിഎസ്സി റാങ്ക് ഹോൾഡർമാരോടു പ്രതികാര ബുദ്ധിയോടെയുള്ള സമീപനം മുഖ്യമന്ത്രി സ്വീകരിക്കുന്നതു മൂലമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാതെ അപ്പീൽ നൽകിയതെന്നു പ്രതിപക്ഷം ആരോപിച്ചു. പ്രതികാരത്തിന്റെ പേരിൽ പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്കു നിയമനം നൽകാതെ പാർട്ടിക്കാർക്കു സർക്കാർ പിൻവാതിൽ നിയമനം നടത്തുകയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
ഫെബ്രുവരിയിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി നൽകിയെങ്കിലും ലോക്ഡൗണ് മൂലം മാസങ്ങളോളം സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നതിനാൽ ഇതിന്റെ പ്രയോജനം ഉദ്യോഗാർഥികൾക്കു ലഭിച്ചില്ലെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികാര മനോഭാവം ഉപേക്ഷിച്ച് ഉദ്യോഗാർഥികളെ മക്കളെപ്പോലെ മുഖ്യമന്ത്രി കരുതണം. ആൾമാറാട്ടം നടത്തിയും ഡിവൈഎഫ്ഐ നേതാക്കൾക്ക് ചോദ്യക്കടലാസുകൾ വീട്ടിൽ എത്തിച്ചു നൽകിയും റാങ്ക് പട്ടികയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നൽകിയവരാണ് പിഎസ്സിയുടെ വിശ്വാസ്യത തകർത്തത്.
അസാധാരണ സാഹചര്യങ്ങളിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു മാസം മുതൽ ഒന്നര വർഷം വരെ നീട്ടാൻ പിഎസ്സിക്ക് അധികാരമുണ്ട്. 2015-18 കാലഘട്ടത്തിൽ നടന്ന നിയമനങ്ങളുടെ പകുതി പോലും പിന്നീടു നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പിഎസ്സിയെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്കു താഴ്ത്തിയെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയ ഷാഫി പറന്പിൽ ആരോപിച്ചു. വിശ്വാസ്യതയുടെ കാര്യത്തിൽ സഹ്യന്റെ തലയെടുപ്പോടെ നിന്ന പിഎസ്സിയെ പാർട്ടി സർവീസ് കമ്മീഷൻ ആക്കിയത് ഇടതു സർക്കാരാണ്. കോവിഡ് കാലത്ത് 115 ദിവസമാണു കേരളത്തിലെ സർക്കാർ ഓഫീസുകൾ അടഞ്ഞു കിടന്നത്. സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നതു മൂലമാണു ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വൻ തോതിൽ വൈകിയത്. ഇപ്പോൾ സർക്കാർ അപ്രഖ്യാപിത നിയമന നിരോധനമാണു നടപ്പാക്കുന്നതെന്നും ഷാഫി ആരോപിച്ചു.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവൻ ഒഴിവുകളും നിയമനാധികാരികൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്കു നിർദേശം നൽകിയിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
സീനിയോറിറ്റി തർക്കം, പ്രമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകൾ എന്നിവ മൂലം റെഗുലർ പ്രമോഷനുകൾ തടസപ്പെട്ട് എൻട്രി കേഡറിൽ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. സീനിയോറിറ്റി തർക്കം നിലനിൽക്കുന്ന കേസുകളിൽ റെഗുലർ പ്രമോഷൻ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രൈബ്യൂണലിൽ നിന്ന് ഇടക്കാല ഉത്തരവുകൾ നൽകിയിട്ടുള്ള കേസുകളിൽ താത്കാലിക പ്രമോഷൻ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
ഒരു തസ്തികയിൽ പ്രമോഷൻ അനുവദിക്കുന്നതിന് ഒഴിവുകൾ നിലനിൽക്കുകയും എന്നാൽ പ്രമോഷൻ നൽകുന്നതിന് യോഗ്യതയുള്ളവരുടെ അഭാവം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ തസ്തികകൾ എൻട്രി കേഡറിലേക്ക് താത്ക്കാലികമായി തരംതാഴ്ത്തി, ആ ഒഴിവുകളും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമനം വേഗത്തിലാക്കുന്നതിനായി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു സമരം ചെയ്ത പിഎസ്സി റാങ്ക് ഹോൾഡർമാരോടു പ്രതികാര ബുദ്ധിയോടെയുള്ള സമീപനം മുഖ്യമന്ത്രി സ്വീകരിക്കുന്നതു മൂലമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാതെ അപ്പീൽ നൽകിയതെന്നു പ്രതിപക്ഷം ആരോപിച്ചു. പ്രതികാരത്തിന്റെ പേരിൽ പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്കു നിയമനം നൽകാതെ പാർട്ടിക്കാർക്കു സർക്കാർ പിൻവാതിൽ നിയമനം നടത്തുകയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
ഫെബ്രുവരിയിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി നൽകിയെങ്കിലും ലോക്ഡൗണ് മൂലം മാസങ്ങളോളം സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നതിനാൽ ഇതിന്റെ പ്രയോജനം ഉദ്യോഗാർഥികൾക്കു ലഭിച്ചില്ലെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികാര മനോഭാവം ഉപേക്ഷിച്ച് ഉദ്യോഗാർഥികളെ മക്കളെപ്പോലെ മുഖ്യമന്ത്രി കരുതണം. ആൾമാറാട്ടം നടത്തിയും ഡിവൈഎഫ്ഐ നേതാക്കൾക്ക് ചോദ്യക്കടലാസുകൾ വീട്ടിൽ എത്തിച്ചു നൽകിയും റാങ്ക് പട്ടികയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നൽകിയവരാണ് പിഎസ്സിയുടെ വിശ്വാസ്യത തകർത്തത്.
അസാധാരണ സാഹചര്യങ്ങളിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു മാസം മുതൽ ഒന്നര വർഷം വരെ നീട്ടാൻ പിഎസ്സിക്ക് അധികാരമുണ്ട്. 2015-18 കാലഘട്ടത്തിൽ നടന്ന നിയമനങ്ങളുടെ പകുതി പോലും പിന്നീടു നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പിഎസ്സിയെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്കു താഴ്ത്തിയെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയ ഷാഫി പറന്പിൽ ആരോപിച്ചു. വിശ്വാസ്യതയുടെ കാര്യത്തിൽ സഹ്യന്റെ തലയെടുപ്പോടെ നിന്ന പിഎസ്സിയെ പാർട്ടി സർവീസ് കമ്മീഷൻ ആക്കിയത് ഇടതു സർക്കാരാണ്. കോവിഡ് കാലത്ത് 115 ദിവസമാണു കേരളത്തിലെ സർക്കാർ ഓഫീസുകൾ അടഞ്ഞു കിടന്നത്. സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നതു മൂലമാണു ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വൻ തോതിൽ വൈകിയത്. ഇപ്പോൾ സർക്കാർ അപ്രഖ്യാപിത നിയമന നിരോധനമാണു നടപ്പാക്കുന്നതെന്നും ഷാഫി ആരോപിച്ചു.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവൻ ഒഴിവുകളും നിയമനാധികാരികൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്കു നിർദേശം നൽകിയിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
സീനിയോറിറ്റി തർക്കം, പ്രമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകൾ എന്നിവ മൂലം റെഗുലർ പ്രമോഷനുകൾ തടസപ്പെട്ട് എൻട്രി കേഡറിൽ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. സീനിയോറിറ്റി തർക്കം നിലനിൽക്കുന്ന കേസുകളിൽ റെഗുലർ പ്രമോഷൻ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രൈബ്യൂണലിൽ നിന്ന് ഇടക്കാല ഉത്തരവുകൾ നൽകിയിട്ടുള്ള കേസുകളിൽ താത്കാലിക പ്രമോഷൻ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
ഒരു തസ്തികയിൽ പ്രമോഷൻ അനുവദിക്കുന്നതിന് ഒഴിവുകൾ നിലനിൽക്കുകയും എന്നാൽ പ്രമോഷൻ നൽകുന്നതിന് യോഗ്യതയുള്ളവരുടെ അഭാവം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ തസ്തികകൾ എൻട്രി കേഡറിലേക്ക് താത്ക്കാലികമായി തരംതാഴ്ത്തി, ആ ഒഴിവുകളും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.