ചിങ്ങവനം: കോവിഡ് പ്രതിസന്ധിക്കിടെ ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നു മാനസികവിഷമത്തിലായിരുന്ന ഇരട്ട സഹോദരങ്ങളെ കിടപ്പുമുറികളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലാട് കടുവാക്കുളം ഇടുങ്ങാടി പുതുപ്പറന്പിൽ അബ്ദുൾ സലാമിന്റെ മക്കളായ നിസാർ ഖാൻ (34), നസീർ ഖാൻ (34) എന്നിവരാണു മരിച്ചത്. അവിവാഹിതരാണ്.
ഇന്നലെ പുലർച്ചെ ഇവരുടെ മാതാവ് ഫാത്തിമ കാപ്പിയുമായി എത്തിയപ്പോഴാണ് ഇരുവരെയും രണ്ടു മുറികളിലായി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്രെയിൻ സർവീസ് ജീവനക്കാരായ ഇരുവർക്കും കോവിഡ് നിയന്ത്രണത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് സാന്പത്തിക പ്രതിസന്ധിയിലായിരുന്നു. അടുത്തയിടെയായി കൂലിപ്പണി ചെയ്താണു കുടുംബം പുലർത്തിയിരുന്നത്. മുൻപ് നാട്ടകത്ത് താമസിച്ചിരുന്ന കുടുംബം മൂന്നു വർഷം മുന്‍പാണു കടുവാക്കുളത്ത് രണ്ടു വീടുകൾ വാങ്ങി താമസമാക്കിയത്. ഇതിനായി കോട്ടയം അർബൻ ബാങ്ക് മണിപ്പുഴ ശാഖയിൽനിന്നും 13 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കടുത്ത മനോവിഷമത്തിലായിരുന്ന ഇരുവരും രണ്ടാഴ്ചയായി വീടിനു പുറത്തിറങ്ങിയിട്ടില്ലെന്ന് സമീപവാസികൾ പറഞ്ഞു.
ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജോ പി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കോവിഡ് പരിശോധന നടത്തി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇരട്ടസഹോദരങ്ങളുടെ മരണത്തിനു കാരണം ജപ്തി ഭീഷണിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ബാങ്ക് ശാഖയിലേക്കു മാർച്ച് നടത്തി.
ഇന്നലെ പുലർച്ചെ ഇവരുടെ മാതാവ് ഫാത്തിമ കാപ്പിയുമായി എത്തിയപ്പോഴാണ് ഇരുവരെയും രണ്ടു മുറികളിലായി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്രെയിൻ സർവീസ് ജീവനക്കാരായ ഇരുവർക്കും കോവിഡ് നിയന്ത്രണത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് സാന്പത്തിക പ്രതിസന്ധിയിലായിരുന്നു. അടുത്തയിടെയായി കൂലിപ്പണി ചെയ്താണു കുടുംബം പുലർത്തിയിരുന്നത്. മുൻപ് നാട്ടകത്ത് താമസിച്ചിരുന്ന കുടുംബം മൂന്നു വർഷം മുന്‍പാണു കടുവാക്കുളത്ത് രണ്ടു വീടുകൾ വാങ്ങി താമസമാക്കിയത്. ഇതിനായി കോട്ടയം അർബൻ ബാങ്ക് മണിപ്പുഴ ശാഖയിൽനിന്നും 13 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കടുത്ത മനോവിഷമത്തിലായിരുന്ന ഇരുവരും രണ്ടാഴ്ചയായി വീടിനു പുറത്തിറങ്ങിയിട്ടില്ലെന്ന് സമീപവാസികൾ പറഞ്ഞു.
ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജോ പി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കോവിഡ് പരിശോധന നടത്തി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇരട്ടസഹോദരങ്ങളുടെ മരണത്തിനു കാരണം ജപ്തി ഭീഷണിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ബാങ്ക് ശാഖയിലേക്കു മാർച്ച് നടത്തി.