തിരുവനന്തപുരം: മന്ത്രി കെ. കൃഷ്ണൻകുട്ടിയെ അഭിസംബോധന ചെയ്യുന്പോൾ ഊർജവകുപ്പു മന്ത്രി വേണ്ടെന്നും വൈദ്യുതിവകുപ്പു മന്ത്രി മതിയെന്നും സ്പീക്കറുടെ റൂളിംഗ്. കെ.കൃഷ്ണൻകുട്ടിയുടെ സ്ഥാനപ്പേര് ഊർജവകുപ്പു മന്ത്രിയെന്നും വൈദ്യുതി വകുപ്പുമന്ത്രിയെന്നും വിവിധ സന്ദർഭങ്ങളിൽ വ്യത്യസ്തങ്ങളായി നിയമസഭാ രേഖകളിൽ പറയുന്നത് ചട്ടവിരുദ്ധമായതിനാൽ അത് തിരുത്താനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നിർദേശം നൽകണമെന്ന മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്നത്തിനാണ് സ്പീക്കറുടെ റൂളിംഗ്.
മന്ത്രിമാരുടെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പരാമർശങ്ങളിൽ പിശകുകൾ കടന്നുകൂടാതെ നിയമസഭാ രേഖകളിൽ ഉപയോഗിക്കണം. പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച മേയ് 27ന് ഇറക്കിയ സർക്കുലർ ഇംഗ്ലീഷ് ഭാഷയിൽ മിനിസ്റ്റർ ഫോർ ഇലക്ട്രിസിറ്റി എന്നത് ഊർജ മന്ത്രി എന്ന് മലയാളത്തിൽ വിവർത്തനം ചെയ്തിരുന്നു. തുടർന്ന് പൊതുഭരണ വകുപ്പിന്റെ ജൂണ്‍ 24ലെ സർക്കുലർ പ്രകാരം മലയാളത്തിൽ വൈദ്യുതി വകുപ്പുമന്ത്രി എന്ന് വ്യക്തത വരുത്തിയ സാഹചര്യത്തിൽ ഇപ്പോൾ നിയമസഭാ രേഖകളിൽ വൈദ്യുതി മന്ത്രിയെന്നാണു ഉപയോഗിച്ചു വരുന്നത്.
പ്രകടമായ അർഥവ്യത്യാസം ഇല്ലെങ്കിൽപ്പോലും ഇനി വൈദ്യുതി മന്ത്രിയെന്ന് ഉപയോഗിച്ചാൽ മതിയെന്നും റൂളിംഗിൽ നിർദേശിച്ചു.
മന്ത്രിമാരുടെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പരാമർശങ്ങളിൽ പിശകുകൾ കടന്നുകൂടാതെ നിയമസഭാ രേഖകളിൽ ഉപയോഗിക്കണം. പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച മേയ് 27ന് ഇറക്കിയ സർക്കുലർ ഇംഗ്ലീഷ് ഭാഷയിൽ മിനിസ്റ്റർ ഫോർ ഇലക്ട്രിസിറ്റി എന്നത് ഊർജ മന്ത്രി എന്ന് മലയാളത്തിൽ വിവർത്തനം ചെയ്തിരുന്നു. തുടർന്ന് പൊതുഭരണ വകുപ്പിന്റെ ജൂണ്‍ 24ലെ സർക്കുലർ പ്രകാരം മലയാളത്തിൽ വൈദ്യുതി വകുപ്പുമന്ത്രി എന്ന് വ്യക്തത വരുത്തിയ സാഹചര്യത്തിൽ ഇപ്പോൾ നിയമസഭാ രേഖകളിൽ വൈദ്യുതി മന്ത്രിയെന്നാണു ഉപയോഗിച്ചു വരുന്നത്.
പ്രകടമായ അർഥവ്യത്യാസം ഇല്ലെങ്കിൽപ്പോലും ഇനി വൈദ്യുതി മന്ത്രിയെന്ന് ഉപയോഗിച്ചാൽ മതിയെന്നും റൂളിംഗിൽ നിർദേശിച്ചു.