തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ അടക്കമുള്ള കേന്ദ്ര ഏജൻസികൾക്കു സംസ്ഥാന പോലീസ് കൈമാറി. ബിജെപി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചതു 41.4 കോടി രൂപയാണെന്നും ഇതുവഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചുവെന്നും പരാമർശിക്കുന്ന റിപ്പോർട്ടാണ് പോലീസ് കൈമാറിയത്. തെരഞ്ഞെടുപ്പുചട്ടം ലംഘിച്ചതു പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
ആദായനികുതി വകുപ്പ് പ്രിവന്റീവ് വിഭാഗം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പുസമയത്തു 40 കോടിയിലേറെ രൂപ കേരളത്തിലേക്കു ഹവാല ഇടപാടു വഴി എത്തി. ഇതു ബിജെപിക്കുവേണ്ടി കൊണ്ടുവന്നതാണെന്ന വിശദമായ മൊഴികളുണ്ട്. കവർച്ച നടന്ന സംഭവത്തേക്കാൾ ഗൗരവം കോടികൾ കേരളത്തിലേക്ക് എത്തി എന്നതിനാണ്. ഇരുപതിലധികം പേരെ പോലീസ് പിടികൂടിയതു കേസിലെ പുരോഗതിയാണ്. കോടികൾ എത്തിയതിനെക്കുറിച്ചുള്ള അന്വേഷണം ഇനിയും മുന്നോട്ടു പോകാനുണ്ട്. അതിനു കേന്ദ്ര ഏജൻസികളുടെകൂടി അന്വേഷണവും സഹകരണവും ആവശ്യമാണ്: റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആദായനികുതി വകുപ്പ് പ്രിവന്റീവ് വിഭാഗം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പുസമയത്തു 40 കോടിയിലേറെ രൂപ കേരളത്തിലേക്കു ഹവാല ഇടപാടു വഴി എത്തി. ഇതു ബിജെപിക്കുവേണ്ടി കൊണ്ടുവന്നതാണെന്ന വിശദമായ മൊഴികളുണ്ട്. കവർച്ച നടന്ന സംഭവത്തേക്കാൾ ഗൗരവം കോടികൾ കേരളത്തിലേക്ക് എത്തി എന്നതിനാണ്. ഇരുപതിലധികം പേരെ പോലീസ് പിടികൂടിയതു കേസിലെ പുരോഗതിയാണ്. കോടികൾ എത്തിയതിനെക്കുറിച്ചുള്ള അന്വേഷണം ഇനിയും മുന്നോട്ടു പോകാനുണ്ട്. അതിനു കേന്ദ്ര ഏജൻസികളുടെകൂടി അന്വേഷണവും സഹകരണവും ആവശ്യമാണ്: റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.