കൊച്ചി: കോവിഡിന്റെ മൂന്നാം തരംഗത്തെ രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോള്തന്നെ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് സിക്ക രോഗം പടരുന്നത്. സിക്ക മാത്രമല്ല ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവ പരത്തുന്നതും ഇതേ ഈഡിസ് കൊതുകുകളാണ്. സിക്ക വൈറസിനെ 1950ല്‍ ആഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. 2007 ല്‍ ഏഷ്യയിലും കണ്ടെത്തി.
മുതിര്‍ന്നവരെ ചെറിയ തോതില്‍ ബാധിക്കുന്ന സിക്ക വൈറസ് രോഗം ഗര്‍ഭിണികളിലാണ് കൂടുതല്‍ സങ്കീര്‍ണമാകുന്നതെന്ന് അമൃത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റിലെ ഡിവിഷന് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.മെര്ലിന് മോനി വ്യക്തമാക്കുന്നു. കൊതുക് കടിയിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ ഗര്‍ഭിണിയില്‍ വൈറസ് ബാധയുണ്ടായാല്‍ ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കും.
രോഗബാധിതനായ ആളില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക പടരാനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്തുണ്ടാകുന്ന സിക്ക രോഗബാധ ഗര്‍ഭം അലസല്‍, ചാപിള്ള പിറക്കല്‍, മൈക്രോസെഫാലി(കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥ) പോലെയുള്ള ജനിതക വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. പ്രസവത്തോട് അടുത്ത സമയത്തുണ്ടാകുന്ന സിക്ക വൈറസ് ബാധ കുഞ്ഞുങ്ങള്‍ക്ക് ജന്മനാലുള്ള സിക്ക സിന്‍ഡ്രോമിനും കാരണമാകും. ഇതുമൂലം കുഞ്ഞുങ്ങളുടെ മസ്തിഷ്ക വളര്‍ച്ചക്കുറവിനും കൈകാലുകള്‍ക്ക് വൈകല്യങ്ങളുണ്ടാകാനുമെല്ലാം സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ അപൂര്‍വമായി ഈ വൈറസ് രോഗം ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീരോഗത്തിന് കാരണമാകാറുണ്ട്. ഇത് കൈകാലുകള്‍, ശ്വാസകോശപേശികള്‍ എന്നിവയുടെ തളര്‍ച്ചയ്ക്കും ബലക്കുറവിനും കാരണമാകാമെന്നും അവര്‍ പറഞ്ഞു.
കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കുക എന്നതാണ് ഈ രോഗം പടരുന്നത് തടയാനുള്ള മികച്ച മാര്‍ഗം. സാധാരണയായി സിക്ക വൈറസ് രോഗം അഞ്ചു മുതല്‍ ഏഴു ദിവസം വരെ നീണ്ടു നില്ക്കുന്നതും അതിനുശേഷം മാറുന്നതുമാണ്. വൈറസ് ശരീരത്തിലെത്തിയ ശേഷം ലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള സമയം (ഇന്‍ക്യുബേഷന്‍ പീരിയഡ്) സാധാരണയായി മൂന്നു മുതല്‍ 14 ദിവസം വരെയാണ്. പനി, ചുവന്ന പാടുകള്‍, തലവേദന, സന്ധിവേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, പേശികള്‍ക്ക് വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മുതല്‍ ഒരാഴ്ച വരെ നീണ്ടു നിന്നേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
മുതിര്‍ന്നവരെ ചെറിയ തോതില്‍ ബാധിക്കുന്ന സിക്ക വൈറസ് രോഗം ഗര്‍ഭിണികളിലാണ് കൂടുതല്‍ സങ്കീര്‍ണമാകുന്നതെന്ന് അമൃത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റിലെ ഡിവിഷന് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.മെര്ലിന് മോനി വ്യക്തമാക്കുന്നു. കൊതുക് കടിയിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ ഗര്‍ഭിണിയില്‍ വൈറസ് ബാധയുണ്ടായാല്‍ ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കും.
രോഗബാധിതനായ ആളില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക പടരാനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്തുണ്ടാകുന്ന സിക്ക രോഗബാധ ഗര്‍ഭം അലസല്‍, ചാപിള്ള പിറക്കല്‍, മൈക്രോസെഫാലി(കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥ) പോലെയുള്ള ജനിതക വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. പ്രസവത്തോട് അടുത്ത സമയത്തുണ്ടാകുന്ന സിക്ക വൈറസ് ബാധ കുഞ്ഞുങ്ങള്‍ക്ക് ജന്മനാലുള്ള സിക്ക സിന്‍ഡ്രോമിനും കാരണമാകും. ഇതുമൂലം കുഞ്ഞുങ്ങളുടെ മസ്തിഷ്ക വളര്‍ച്ചക്കുറവിനും കൈകാലുകള്‍ക്ക് വൈകല്യങ്ങളുണ്ടാകാനുമെല്ലാം സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ അപൂര്‍വമായി ഈ വൈറസ് രോഗം ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീരോഗത്തിന് കാരണമാകാറുണ്ട്. ഇത് കൈകാലുകള്‍, ശ്വാസകോശപേശികള്‍ എന്നിവയുടെ തളര്‍ച്ചയ്ക്കും ബലക്കുറവിനും കാരണമാകാമെന്നും അവര്‍ പറഞ്ഞു.
കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കുക എന്നതാണ് ഈ രോഗം പടരുന്നത് തടയാനുള്ള മികച്ച മാര്‍ഗം. സാധാരണയായി സിക്ക വൈറസ് രോഗം അഞ്ചു മുതല്‍ ഏഴു ദിവസം വരെ നീണ്ടു നില്ക്കുന്നതും അതിനുശേഷം മാറുന്നതുമാണ്. വൈറസ് ശരീരത്തിലെത്തിയ ശേഷം ലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള സമയം (ഇന്‍ക്യുബേഷന്‍ പീരിയഡ്) സാധാരണയായി മൂന്നു മുതല്‍ 14 ദിവസം വരെയാണ്. പനി, ചുവന്ന പാടുകള്‍, തലവേദന, സന്ധിവേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, പേശികള്‍ക്ക് വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മുതല്‍ ഒരാഴ്ച വരെ നീണ്ടു നിന്നേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.