തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാൻ റിവോൾവിംഗ് ഫണ്ട് പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി. ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ, ശിക്കാരി ഹൗസ് ബോട്ട് ജീവനക്കാർ, ഹോട്ടൽ റസ്റ്റോറെന്റ് ജീവനക്കാർ, റസ്റ്റോറെന്റുകൾ, ആയുർവേദ സെന്ററുകൾ, ഗൃഹസ്ഥലി, ഹോം സ്റ്റേ, സർവീസ്ഡ് വില്ല, അമ്യൂസ്മെന്റ് പാർക്ക്, ഗ്രീൻ പാർക്ക്, സാഹസിക ടൂറിസം സംരംഭങ്ങളിൽ ജോലി ചെയ്യുന്നവർ, ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, ആയോധന കലാപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാരമുള്ള ആയുർവേദ സെന്ററുകൾ, റസ്റ്ററന്റുകൾ, ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ലകൾ, ഗൃഹസ്ഥലി, അമ്യൂസ്മെന്റ് പാർക്ക്, അഡ്വഞ്ചർ ടൂറിസം, ഗ്രീൻഫാം, ടൂർ ഓപ്പറേറ്റർ അക്രഡിറ്റേഷൻ എന്നിവ ഒരു ഉപാധിയും ഇല്ലാതെ 2021 ഡിസംബർ 31 വരെ പുതുക്കി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും ഇ. ചന്ദ്രശേഖരൻ, വി.ആർ സുനിൽ കുമാർ, പി. ബാലചന്ദ്രൻ, സി.സി മുകുന്ദൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ആപ്പ് സജ്ജീകരിക്കും. ജില്ലകൾക്കുള്ളിലും അന്തർജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനാന്തര തലത്തിലും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശീയ പ്രത്യേകതകളുള്ള കേന്ദ്രങ്ങളെ എല്ലാത്തരം സഞ്ചാരികൾക്കും പരിചയപ്പെടുത്താനും അവർക്ക് എത്തിച്ചേരാനുള്ള വിവരങ്ങൾ ലഭ്യമാക്കാനുമായിരിക്കും ആപ്പ് പ്രയോജനപ്പെടുത്തുക.
ആദിവാസി സമൂഹത്തെ കേരളത്തിന്റെ ടൂറിസം അംബാസിഡർമാരാക്കുന്നതിനുള്ള നയവും പദ്ധതികളുമായിരിക്കും സർക്കാർ സ്വീകരിക്കുക. ടൂറിസം മേഖലയ്ക്ക് പിന്തുണ നൽകിയതിനാൽ പ്രതിസന്ധിയിലായ സഹകരണസംഘങ്ങളെ എങ്ങനെ സഹായിക്കാമെന്നു പരിശോധിക്കും. കോവിഡ് മൂലം 33000 കോടി രൂപയുടെ മൊത്ത നഷ്ടം ടൂറിസം മേഖലയിൽ ഉണ്ടായതായാണ് കണക്കാക്കുന്നത്. 7000 കോടി രൂപയുടെ വിദേശനാണ്യ നഷ്ടമുണ്ടെന്നാണ് വിലയിരുത്തലെന്നും മോൻസ് ജോസഫ്, ഒ.ആർ കേളു, പി.അബ്ദുൾഹമീദ്, കെ.പി മോഹനൻ, ടി.ഐ മധുസൂദനൻ, കെ.കെ രമ, കെ.ബി ഗണേഷ്കുമാർ എന്നിവരെ മന്ത്രി അറിയിച്ചു.
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 2000 പേർക്ക് വാക്സിൻ നൽകി. കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലാണ്. കോവിഡ് വ്യാപനത്തോത് കണക്കിലെടുത്തുള്ള തീരുമാനം ഉണ്ടാകും. തദ്ദേശസ്ഥാപന സഹകരണത്തോടെ കേരളമാകെ ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കുമെന്നും എ. രാജ, എം. നൗഷാദ്, എ. പ്രഭാകരൻ എന്നിവരെ മന്ത്രി അറിയിച്ചു.
മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി. ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ, ശിക്കാരി ഹൗസ് ബോട്ട് ജീവനക്കാർ, ഹോട്ടൽ റസ്റ്റോറെന്റ് ജീവനക്കാർ, റസ്റ്റോറെന്റുകൾ, ആയുർവേദ സെന്ററുകൾ, ഗൃഹസ്ഥലി, ഹോം സ്റ്റേ, സർവീസ്ഡ് വില്ല, അമ്യൂസ്മെന്റ് പാർക്ക്, ഗ്രീൻ പാർക്ക്, സാഹസിക ടൂറിസം സംരംഭങ്ങളിൽ ജോലി ചെയ്യുന്നവർ, ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, ആയോധന കലാപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാരമുള്ള ആയുർവേദ സെന്ററുകൾ, റസ്റ്ററന്റുകൾ, ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ലകൾ, ഗൃഹസ്ഥലി, അമ്യൂസ്മെന്റ് പാർക്ക്, അഡ്വഞ്ചർ ടൂറിസം, ഗ്രീൻഫാം, ടൂർ ഓപ്പറേറ്റർ അക്രഡിറ്റേഷൻ എന്നിവ ഒരു ഉപാധിയും ഇല്ലാതെ 2021 ഡിസംബർ 31 വരെ പുതുക്കി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും ഇ. ചന്ദ്രശേഖരൻ, വി.ആർ സുനിൽ കുമാർ, പി. ബാലചന്ദ്രൻ, സി.സി മുകുന്ദൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ആപ്പ് സജ്ജീകരിക്കും. ജില്ലകൾക്കുള്ളിലും അന്തർജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനാന്തര തലത്തിലും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശീയ പ്രത്യേകതകളുള്ള കേന്ദ്രങ്ങളെ എല്ലാത്തരം സഞ്ചാരികൾക്കും പരിചയപ്പെടുത്താനും അവർക്ക് എത്തിച്ചേരാനുള്ള വിവരങ്ങൾ ലഭ്യമാക്കാനുമായിരിക്കും ആപ്പ് പ്രയോജനപ്പെടുത്തുക.
ആദിവാസി സമൂഹത്തെ കേരളത്തിന്റെ ടൂറിസം അംബാസിഡർമാരാക്കുന്നതിനുള്ള നയവും പദ്ധതികളുമായിരിക്കും സർക്കാർ സ്വീകരിക്കുക. ടൂറിസം മേഖലയ്ക്ക് പിന്തുണ നൽകിയതിനാൽ പ്രതിസന്ധിയിലായ സഹകരണസംഘങ്ങളെ എങ്ങനെ സഹായിക്കാമെന്നു പരിശോധിക്കും. കോവിഡ് മൂലം 33000 കോടി രൂപയുടെ മൊത്ത നഷ്ടം ടൂറിസം മേഖലയിൽ ഉണ്ടായതായാണ് കണക്കാക്കുന്നത്. 7000 കോടി രൂപയുടെ വിദേശനാണ്യ നഷ്ടമുണ്ടെന്നാണ് വിലയിരുത്തലെന്നും മോൻസ് ജോസഫ്, ഒ.ആർ കേളു, പി.അബ്ദുൾഹമീദ്, കെ.പി മോഹനൻ, ടി.ഐ മധുസൂദനൻ, കെ.കെ രമ, കെ.ബി ഗണേഷ്കുമാർ എന്നിവരെ മന്ത്രി അറിയിച്ചു.
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 2000 പേർക്ക് വാക്സിൻ നൽകി. കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലാണ്. കോവിഡ് വ്യാപനത്തോത് കണക്കിലെടുത്തുള്ള തീരുമാനം ഉണ്ടാകും. തദ്ദേശസ്ഥാപന സഹകരണത്തോടെ കേരളമാകെ ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കുമെന്നും എ. രാജ, എം. നൗഷാദ്, എ. പ്രഭാകരൻ എന്നിവരെ മന്ത്രി അറിയിച്ചു.