തിരുവനന്തപുരം: കിടപ്പുരോഗികളെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ആശ്വാസകിരണത്തിലൂടെ ഗുണഭോക്താക്കൾക്ക് നൽകാനുള്ള കുടിശിക തുക ഓണത്തിനു മുൻപ് കൊടുക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു മന്ത്രി ആർ. ബിന്ദു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നിലവിൽ 600 രൂപയാണ് ധനസഹായം. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് 2020 ജനുവരി വരെയും മറ്റ് ജില്ലകളിലുള്ളവർക്ക് 2020 ഫെബ്രുവരി വരെയുമാണ് ധനസഹായം നൽകിയത്. തുടർന്നുള്ള മാസങ്ങളിലെ തുക ലഭ്യമാക്കുന്നതിന് രണ്ടാഴ്ച മുൻപ് പ്രത്യേക യോഗം ചേർന്ന് 40 കോടി രൂപ അനുവദിച്ചു. അധിക തുക ധനാനുമതിയിലൂടെ ലഭ്യമാക്കും. ഗുണഭോക്താക്കളുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. കോവിഡ് സാഹചര്യം പരിഗണിച്ച് നിബന്ധന താത് കാലികമായി ഇളവു ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 600 രൂപയാണ് ധനസഹായം. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് 2020 ജനുവരി വരെയും മറ്റ് ജില്ലകളിലുള്ളവർക്ക് 2020 ഫെബ്രുവരി വരെയുമാണ് ധനസഹായം നൽകിയത്. തുടർന്നുള്ള മാസങ്ങളിലെ തുക ലഭ്യമാക്കുന്നതിന് രണ്ടാഴ്ച മുൻപ് പ്രത്യേക യോഗം ചേർന്ന് 40 കോടി രൂപ അനുവദിച്ചു. അധിക തുക ധനാനുമതിയിലൂടെ ലഭ്യമാക്കും. ഗുണഭോക്താക്കളുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. കോവിഡ് സാഹചര്യം പരിഗണിച്ച് നിബന്ധന താത് കാലികമായി ഇളവു ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.