തിരുവനന്തപുരം: തൊഴിൽ കോഡുമായി ബന്ധപ്പെട്ടു സംസ്ഥാന നിയമങ്ങൾ തയാറാക്കാൻ നടപടികൾ ആരംഭിച്ചതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. അന്തിമരൂപം നൽകും മുൻപ് തൊഴിലാളി സംഘടനകളുമായി കൂടിയാലോചന നടത്തും. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാന സാഹചര്യം അനുസരിച്ചാകും നടപ്പാക്കുക. നാലു കോഡുകൾ കേന്ദ്ര സർക്കാർ പാസാക്കിയെങ്കിലും നടപ്പിൽ വരുത്തുന്നതിന് കേന്ദ്രം പ്രത്യേക വിജ്ഞാപനം പ്രസിദ്ധീകരിക്കണം.
കേന്ദ്രനിയമങ്ങൾ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. അതിനുശേഷമേ കോഡുകൾ പൂർണരൂപത്തിൽ പ്രാബല്യത്തിലാകൂ. അതിനാൽ സംസ്ഥാന സർക്കാർ ഭേദഗതികൾ ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്കി. തൊഴിലാളി താത്പര്യം സംരക്ഷിക്കുകയും ആരോഗ്യകരമായ തൊഴിൽ ബന്ധം നിലനിർത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്രം നിർമിച്ച നിയമങ്ങളിൽ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. അന്താരാഷ്ട്ര തൊഴിലാളി സംഘടന അംഗീകരിച്ച പ്രമാണങ്ങളുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത വ്യവസ്ഥകളും പുതിയ കോഡിലുണ്ട്. കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചതു തൊഴിലുടമകളുടെ താത്പര്യം മാത്രം മുൻനിർത്തിയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രനിയമങ്ങൾ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. അതിനുശേഷമേ കോഡുകൾ പൂർണരൂപത്തിൽ പ്രാബല്യത്തിലാകൂ. അതിനാൽ സംസ്ഥാന സർക്കാർ ഭേദഗതികൾ ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്കി. തൊഴിലാളി താത്പര്യം സംരക്ഷിക്കുകയും ആരോഗ്യകരമായ തൊഴിൽ ബന്ധം നിലനിർത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്രം നിർമിച്ച നിയമങ്ങളിൽ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. അന്താരാഷ്ട്ര തൊഴിലാളി സംഘടന അംഗീകരിച്ച പ്രമാണങ്ങളുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത വ്യവസ്ഥകളും പുതിയ കോഡിലുണ്ട്. കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചതു തൊഴിലുടമകളുടെ താത്പര്യം മാത്രം മുൻനിർത്തിയാണെന്നും മന്ത്രി പറഞ്ഞു.